Homeകവിതകൾ

കവിതകൾ

    ജിപ്സിപ്പെണ്ണ്

    കവിത കല സജീവൻ കയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

    രുചി

    സുഷമ ബിന്ദു കറിവേപ്പില പോലെ പ്രണയത്തിൽനിന്ന് പലപ്രാവശ്യം നിന്നെ പുറത്തേയ്ക്കെറിയുന്നു. നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്. രൂപമില്ലാത്ത നിന്റെ സത്ത. ശ്വാസം മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ ഞാൻ നിന്റെ പേരുവിളിക്കും. വേർപെടാനാവാതെ അത്രയും ആഴത്തിൽ വലിയ്ക്കുന്ന ശ്വാസത്തെ. ചിത്രീകരണം: സുബേഷ് പത്മനാഭന്‍  ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

    ഒരു വരിയിലൂടെയൊരു യാത്ര

    കവിത സൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

    ദിശതെറ്റിപ്പറക്കുന്നവർ

    (കവിത) സിന്ദുമോൾ തോമസ് സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു. സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു. തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

    ഡെത്ത് റിപ്പബ്ലിക്ക്

    കവിത ആർദ്ര അക്ഷരി അന്ന് നമ്മൾ കാടിനറ്റത്തെ മൺവീട്ടിലായിരുന്നു. തറ പാകിയ പുസ്തകങ്ങൾ ഇളക്കി വായിച്ചും മേൽക്കൂര മേഞ്ഞ സാന്തുരികൾ വലിച്ചു മീട്ടിയും നമ്മളതിനകത്തു നടന്നു. നമ്മുടെ മേശവലിപ്പ് നിറയെ നീണ്ടിക്കിഴങ്ങുകൾ, അടുക്കളയ്ക്കകത്ത് കാട്ടുപൂക്കൾ, കിടപ്പുമുറിയിലങ്ങോളം വിഷപ്പാമ്പുകൾ. അന്നു രാത്രി പെയ്ത മഴ മുഴുവൻ നമ്മളൊന്നിച്ചു കൊണ്ടു. കണ്ടെടുക്കാൻ പാകത്തിൽ ഒരു കാടിനെ തൊടിയിലൊളിപ്പിച്ചു വെച്ചു. ശേഷം, ആയിരം വർഷങ്ങൾ ഒന്നിച്ചു മരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു നീണ്ട...

    മൂന്ന് പ്രണയകവിതകള്‍

    എം. ജീവേഷ് 1 ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്. 2 ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്. 3 കാറ്റു വന്ന് തൊട്ടെന്നെ. എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും. ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ. എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്. ചിത്രീകരണം: സുബേഷ് പത്മനാഭന്‍  ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

    മോണോ-ആക്ട്

    കവിത മുർഷിദ് മോളൂർ അത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

    മറ്റാരുടെയോ പല്ലാണ് വായ

    കവിത വിമീഷ് മണിയൂർ വീടിന്റെ രണ്ടാം നിലയിൽ വാഷ്ബേസിനു മുമ്പിൽ നിന്ന് തേക്കുന്നത് പോലല്ല മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്. മുറ്റത്ത് നിൽക്കുമ്പോൾ മുറ്റത്തോളം പോന്ന പറമ്പാണത് ഒരോ പല്ലും ഓരോ ചെടിയാണ് മുക്കും മൂലയുമാണ് അതിന്റെ ഇലയും നിറവും നിലവും വെവ്വേറെയാണ് തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്. നാവു പോലൊരാൾ...

    ട്രോൾ കവിതകൾ – ഭാഗം 10

    വിമീഷ് മണിയൂർ പറന്നു ലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു. ...

    കണക്കെടുപ്പ്

    കവിത അരുൺജിത്ത് ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ) വരച്ചിടാൻ അധികമില്ലല്ലോ..? ഇന്നലെയും മിനിഞ്ഞാന്നും, ഇനി നാളെയും എല്ലാം ഒരേ പഴന്തുണി മണം കെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു. ഉമ്മറത്തെ വൈക്കോൽക്കുണ്ട വട്ക്കോറത്തെ അമ്മിക്കല്ല് കരി പുരണ്ട കൂട്ടാൻചട്ടി.. ച്ഛേ! മാറ്റിയെഴുതാം.. സ്വിച്ചിനോടുന്ന മിക്സി  അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻ ചമഞ്ഞുറങ്ങുന്ന സോഫ.., ആഹ് കാലമിങ്ങനെ...
    spot_imgspot_img