Homeചെറുതല്ലാത്ത ഷോട്ടുകൾനാം നെയ്‌തെടുത്ത ഓര്‍മകള്‍

നാം നെയ്‌തെടുത്ത ഓര്‍മകള്‍

Published on

spot_imgspot_img

നിധിന്‍ വി.എന്‍.

‘ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം’
ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ ആഴത്തില്‍ നാം നമ്മുടെ ഭൂതകാലത്തെ സ്‌നേഹിക്കുന്നു. അതെ, ഓര്‍മകള്‍ നെയ്‌തെടുക്കുന്ന മനുഷ്യരാണ് നമ്മള്‍. ഭൂതകാലത്തെ മറവിയിലേക്ക് വിടാതെ ഇന്നലകളില്‍ അഭിരമിക്കുന്ന ഇന്നുകളാണ് നമുക്കുള്ളത്. അതില്‍തന്നെ സ്‌കൂള്‍ കാലത്തെ ഓര്‍ത്തെടുക്കുന്നതില്‍ പ്രത്യേക കഴിവുണ്ട് നമുക്ക്‌. മാധവ് വിഷ്ണു സംവിധാനം ചെയ്ത ‘മടങ്ങണം ഇന്നലകളിലേയ്ക്ക്’ എന്ന ചിത്രം അത്തരമൊരു കഥയാണ് പറയുന്നത്.

ഇവിടെ കാഴ്ചകാരന്‍ തന്നെയാണ് കഥയും കഥാപാത്രവുമാകുന്നത്. പ്രേക്ഷകനെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചിത്രം സ്‌കൂള്‍ കാലത്തിലേക്ക് നമ്മെ തള്ളിയിടുന്നു. കാഴ്ചകാരനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രമാണ് ‘മടങ്ങണം ഇന്നലകളിലേയ്ക്ക്’.

ചിലരുടെയെങ്കിലും മനസ്സില്‍ ഭയത്തിന്റെ വിത്തുപാകിയ കണക്കെന്ന വിഷയം, ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ചാക്കോമഷിന്റെ സംഭാഷണത്തിലൂടെ തോമാച്ചന്റെ വേദനായി നമ്മില്‍ പടരുന്നു. സ്‌കൂള്‍ ഓര്‍മകളിലേക്ക് സഞ്ചരിക്കുന്ന ചിത്രം, ചില സിനിമകളിലെ സംഭാഷണങ്ങളെ ബാക്ക്ഗ്രൗണ്ടായി ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരു സ്കൂളിലൂടെ സഞ്ചരിക്കുന്ന ക്യാമറ, റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ടെക്സ്റ്റ്‌ മെസ്സേജുകള്‍. മൂന്നുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം മൊത്തത്തില്‍ കളറാണ് ചിത്രം.
ഡിസി ബുക്ക്‌സ് ഒരുക്കിയ ഒരുവട്ടംകൂടി/ പള്ളികൂടക്കാലം എന്ന മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രമാണിത്. കൃഷ്‌ണേന്ദു പി കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് ചിറപ്പാടനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ്‌ ‘എക്സോഡസ്’ (Exodus).

https://youtu.be/7qZ6s_rhgMY

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...