Homeലേഖനങ്ങൾട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.

Published on

spot_imgspot_img

മുരളി തുമ്മാരുകുടി

തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോൾ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടൻ ഇതിനെ പറ്റി എഴുതണം എന്ന് ഏറെപ്പേർ പറയുകയും ചെയ്‌തു. എന്തെഴുതാനാണ് ?

എനിക്ക് കുറച്ച് പരിചയം ഉള്ള ഒരു മേഖലയാണിത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ എൽ നിനോ കാലത്ത് ബോർണിയോ ദ്വീപിൽ വൻ അഗ്നിബാധ ഉണ്ടായി, പുക ഫിലിപ്പീൻസ് മുതൽ സിംഗപ്പൂർ വരെ പരന്നു, വിമാനത്താവളങ്ങൾ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളും ആയി ഫയർ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറും ആയി ഫയർ ഫൈറ്റിങ്ങ് നടത്താനും ഒക്കെ ഉള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..).
ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രധാന പരിശീലന കേന്ദ്രം ജനീവയിൽ നിന്നും അധികം ദൂരെ അല്ല. വർദ്ധിച്ചു വരുന്ന കാട്ടുതീയെ പറ്റി , അവയെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് ഞാൻ അവിടെ പരിശീലനം നേടിയിട്ടുണ്ട്. പക്ഷെ തൽക്കാലം അതൊന്നും ഞാൻ ഇന്ന് പറയുന്നില്ല. വേറെ കുറച്ചു കാര്യങ്ങൾ പറയാം.

കാടിന്റെ ഭാഗം തന്നെയാണ് കാട്ടുതീയും. ഉത്തര അർദ്ധ ഗോളത്തിൽ കാലിഫോർണിയ മുതൽ റഷ്യ വരെയും, ദക്ഷിണ അർദ്ധഗോളത്തിൽ ബ്രസിൽ മുതൽ ആസ്‌ട്രേലിയ വരെയും കാട്ടുതീ ഏതാണ്ട് വർഷാവർഷം ഉണ്ടാകുന്നതാണ്. (മാപ്പ് നോക്കുക). ഇത് പൂർണ്ണമായും ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല. നിയന്ത്രിക്കുക എന്നതാണ് പ്രധാന തന്ത്രം. വലിയ വനത്തിന്റെ അടുത്തുള്ള വാസഗൃഹങ്ങളും വൻ നഗരങ്ങളുടെ അടുത്തുള്ള ചെറിയ കാടുകളും എല്ലാം പ്രശ്നം ഗുരുതരം ആക്കുന്നു. കാലാവസ്ഥ വ്യതിയാനം ലോകത്തെവിടെയും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണ്, കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ കണ്ടതൊന്നും അല്ല തീ, കാലാവസ്ഥ വ്യതിയാനത്തിന്റെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ.

കാട്ടുതീ നിയന്ത്രിക്കുന്നത് ഏറെ ശാസ്ത്രീയവും സാങ്കേതികവും ആയ ഒരു കാര്യമാണ്. ആദ്യമായി നമ്മുടെ കാടിന്റെ പൂർണ്ണമായ മാപ്പ് ഉണ്ടായിരിക്കണം, അതിന്റെ തീ പിടിക്കാനുള്ള സാധ്യത മുൻ‌കൂർ വിശകലനം ചെയ്ത് റിസ്ക്ക് മാപ്പുകൾ ഉണ്ടാകണം. തീ പിടിക്കാതിരിക്കാൻ ചൂടുകാലത്തിന് മുൻപ് എടുക്കേണ്ട തയ്യാറെടുപ്പുകൾ ഉണ്ട്. തീ പിടിച്ചാൽ ഏറ്റവും വേഗത്തിൽ അറിയാനുള്ള സംവിധാനം ഉണ്ടാകണം, തീ പിടിച്ചാൽ അതിനെ അണക്കാൻ ഹെലികോപ്റ്റർ തൊട്ടുള്ള സംവിധാനം വേണം. കാട്ടുതീ ഉണ്ടാകുന്ന കാലത്ത് സ്ഥിരമായി ഉപഗ്രഹ ചിത്രങ്ങൾ എടുത്ത് ഫയർ മാപ്പ് ഉണ്ടാക്കണം. എവിടെയാണ് തീ ഉണ്ടാകുന്നത്, എവിടെയാണ് തീ പരക്കുന്നത് എന്നൊക്കെ പോയി അന്വേഷിക്കാൻ ഉള്ള ഹെലികോപ്റ്റർ അല്ലെങ്കിൽ ഡ്രോൺ സംവിധാനം ഉണ്ടാകണം. ഇതൊക്കെ ഇപ്പോൾ കംപ്യൂട്ടറിൽ സിമുലേഷൻ നടത്തി ആണ് അവിടുത്തെ ആളുകൾ പരിശീലിക്കുന്നത്. പോരാത്തതിന് വർഷാവർഷം വലിയ ഒരു കാട്ടുതീ ഉണ്ടാകുന്നതിന്റെ മോക്ക് ഡ്രില്ലും ഉണ്ട്. ഇതൊക്കെ വലിയ ചിലവുള്ളതും വ്യാപകമായ സംയോജനം വേണ്ടതും ആയ കാര്യങ്ങൾ ആണ്.

നമ്മുടെ സർക്കാരിന്റെ മൊത്തം നിയന്ത്രണത്തിൽ ഇവ പലതും ഉണ്ട്, ഉദാഹരണത്തിന് റിമോട്ട് സെൻസിങ്ങിനായി ഒരു വകുപ്പ് തന്നെ ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റി വിചാരിച്ചാൽ ഡ്രോണുകൾ കൊണ്ടുവരാവുന്നതേ ഉള്ളൂ. പക്ഷെ വനം വകുപ്പിന്റെ അടുത്ത് ഇത്തരം ആധുനിക സംവിധാനങ്ങൾ കുറവാണ്. തീ വരുമ്പോൾ വടിയും ആയി ഓടിച്ചെന്നു തല്ലിക്കെടുത്തുന്ന സംവിധാനം കൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാട്ടുതീ നിയന്ത്രിക്കാൻ പറ്റില്ല. വടിപിടിച്ചിരിക്കുന്നവരോട് എനിക്കൊന്നും പറയാനും ഇല്ല.

പക്ഷെ നമുക്ക് ഏറെ മിടുക്കുള്ള ഒരു കാര്യം ഉണ്ട്. വനത്തിൽ പോകുന്നത് അങ്ങ് നിരോധിക്കുക. വെടിക്കെട്ട് മുതൽ ബോട്ടിങ് വരെ അപകടം വന്നാൽ ഉടൻ നിരോധനം അതൊരു നിർബന്ധം ആണ്. എന്ന് വച്ച് പേടിക്കാൻ ഒന്നുമില്ല, കുറച്ചു കഴിഞ്ഞാൽ ഒന്നും ചെയ്തില്ലെങ്കിലും നിരോധനം പിൻവലിക്കും കാരണം അടുത്ത അപകടം വരുമ്പോൾ അല്ലെങ്കിൽ നിരോധിക്കാൻ പറ്റില്ലല്ലോ.

ഇതെന്തൊരു പ്രതികരണം ആണ് ?. ട്രെക്കിങ്ങ് എന്ന വാക്ക് മലയാളികൾ കേട്ട് തുടങ്ങിയിട്ട് പത്തു വർഷമേ ആയിട്ടുള്ളൂ. നമ്മുടെ കുട്ടികൾ പണ്ടത്തേതിനേക്കാൾ കൂടുതൽ ഇപ്പോൾ ട്രെക്കിങ്ങ് എന്നൊക്കെ പറഞ്ഞു കാട് കയറുന്നുണ്ട്. ഇതൊരു നല്ല കാര്യം ആണ്. ഇവർക്ക് വേണ്ടിയാണ് നമ്മൾ കാടും മലയും ഒക്കെ സംരക്ഷിക്കുന്നത്. ഇവരൊക്കെ ആണ് നാളെ നമ്മുടെ നാടും കാടും സംരക്ഷിക്കേണ്ടവർ. അവർ നാഷണൽ ജ്യോഗ്രഫിക്കിലൂടെ ആമസോണിനെയും ബോര്ണിയോവിലെ മഴക്കാടുകളെയും മാത്രം അറിഞ്ഞു വളർന്നാൽ നമ്മുടെ മലയും കാടും ഒക്കെ അത്യാഗ്രഹികൾ വെട്ടി വെളുപ്പിച്ചാലും കുഴിച്ചെടുത്താലും അവരുടെ മൊബൈലിൽ നിന്നും അവർ കണ്ണെടുക്കുകയില്ല. നമ്മുടെ കാടിന്റെ ഭംഗിയും ശക്തിയും അറിയുമ്പോൾ ആണ് അതൊക്കെ സംരക്ഷിക്കണം എന്നൊരു ചിന്ത ഉണ്ടാകുന്നത്. പക്ഷെ ഏതു കാട്ടിൽ എന്തിന് പോകാൻ ആണ് അനുവാദം വേണ്ടത്, ആരുടെ അനുവാദം ആണ് വേണ്ടത്, എങ്ങനെയാണ് അതിന് അപേക്ഷിക്കുന്നത്, കാട്ടിൽ പോകുന്നതിന് മുൻപ് എന്തൊക്ക മുൻകരുതലുകൾ എടുക്കണം, കാട്ടിൽ ചെന്നാൽ എന്ത് അപകടങ്ങൾ ഉണ്ടാകാം ?, അതിൽ നിന്നും രക്ഷപെടുത്താൻ വനം വകുപ്പിന്റെ എമർജൻസി റെസ്പോൺസ് സംവിധാനം എന്താണ് ?. ഇതൊന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിലോ എളുപ്പമുള്ള മറ്റൊരിടത്തോ ഇല്ല. വ്യക്തിപരമായോ ഔദ്യോഗികമായോ ഡിപ്പാർട്ട്മെൻ്റിൽ നല്ല പിടിയുണ്ടെങ്കിൽ വാഹനം തൊട്ടു ഗസ്റ്റ് ഹൌസ് വരെ വനത്തിന്റെ ഭംഗി ആസ്വദിക്കാൻ പലതുണ്ട് സംവിധാനങ്ങൾ. അല്ലാത്തവർക്ക് കാട്ടിൽ നിയമപരമായി പോവുക ദുഷ്കരം ആണ്, വെറുതെ അല്ല നിയമത്തിന്റെ അരികിൽ കൂടി കുട്ടികൾ കാട് കയറുന്നത്. അങ്ങനെ കയറുന്നവരെ സാമൂഹ്യ വിരുദ്ധർ തൊട്ട് ഫോറസ്റ്റ് ഗാർഡ് മാർ വരെ വിരട്ടുകയോ അതിലപ്പുറം ചെയ്യുകയോ ചെയ്യുന്നു. ഇപ്പോഴിതാ നിരോധനവും.

മുൻപോട്ട് നോക്കാൻ ഇഷ്ടം ഉള്ളവർക്ക് കുരങ്ങിണിയിലെ അഗ്നിബാധയിൽ നിന്നും രണ്ടു കാര്യങ്ങൾ പഠിക്കാം.

1. എങ്ങനെയാണ് ശാസ്ത്രീയമായി നമ്മൾ കാട്ടുതീ എന്ന പ്രകൃതി പ്രതിഭാസത്തെ നേരിടേണ്ടത് ?. അതിന് ഇപ്പോൾ എന്ത് സൗകര്യങ്ങൾ ഉണ്ട് ?, എന്തൊക്കെ ആണ് വേണ്ടത് ?. ഇത്തരത്തിൽ ഏതെങ്കിലും ഒക്കെ ഒരു മീറ്റിങ്ങ് ഒക്കെ സംഘടിപ്പിച്ചാൽ തീർച്ചയായും എൻ്റെ അഭിപ്രായവും പരിചയവും പങ്കുവെക്കാം. ലേഖനം എഴുതി നാട്ടുകാരെ മുഴുവൻ ഫയർ ബ്രേക്കും ഫയർ റിസ്കും പഠിപ്പിച്ചിട്ട് എന്ത് കാര്യം.

2. നമ്മുടെ വനങ്ങളെ നമ്മുടെ കുട്ടികളും ആയി ബന്ധിപ്പിക്കാനുള്ള വിപുലമായ കർമ്മ പരിപാടി സംഘടിപ്പിക്കുക. ട്രെക്കിങ്ങിന് പറ്റിയ പ്രദേശങ്ങൾ, മാർഗ്ഗ നിർദേശങ്ങൾ, നേച്ചർ കാമ്പും ട്രെക്കിങ്ങ് ട്രിപ്പും നടത്താൻ ഉള്ള പരിശീലനം, അങ്ങനെ പോകുന്നവരുടെ സുരക്ഷാ സംവിധാനങ്ങൾ എന്നിങ്ങനെ ഒരു വലിയ തൊഴിൽ മേഖല തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം.

ഇതൊക്കെയാണ് ഇപ്പോൾ നമ്മുടെ വനം വകുപ്പ് ചെയ്യേണ്ടത്. ലോകത്തൊരിടത്തും നിയമം കൊണ്ടോ ആളുകളെ അടിച്ചോടിച്ചൊ അകറ്റി നിർത്തിയോ കാടുകളെ സംരക്ഷിക്കാൻ പറ്റിയിട്ടില്ല. നമ്മുടെ പുതിയ തലമുറയെ ശത്രുക്കളായി കണ്ട് മാറ്റി നിറുത്തിയാൽ അവർക്ക് വനത്തോട് പിന്നെ മമത ഉണ്ടാവില്ല. അത് കയ്യേറിയാലും കാട്ടുതീയിൽ നശിച്ചാലും അവർ പ്രതികരിക്കുകയും ഇല്ല. ഇപ്പോൾ കുട്ടികളെ വിരട്ടുന്ന ഫോറസ്റ്റുകാർക്ക് വയസ്സുകാലത്ത് കാലത്ത് റിട്ടയർ ആയ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ഗതി വരും. പറഞ്ഞില്ല എന്ന് വേണ്ട.

മുരളി തുമ്മാരുകുടി

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...