HomeWORLDഹിറ്റ്ലർ: അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രം

ഹിറ്റ്ലർ: അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രം

Published on

spot_imgspot_img

നിധിൻ. വി. എൻ

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ സ്വയം മരണത്തിന് പിടികൊടുത്തിട്ട് ഇന്നേക്ക് 73 വർഷങ്ങൾ.1945 ഏപ്രിൽ 30-ന് പുലർച്ചയ്ക്കായിരുന്നു ഹിറ്റ്ലറും, കാമുകി ഈവാ ബ്രൗണും ബർലിനിലെ വളരെ സുരക്ഷിതമായ ഭൂഗർഭ അറയിൽ സ്വയം മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് പതിനാലുവർഷത്തെ പ്രണയം വിവാഹമായി തർജ്ജമ ചെയ്ത്, ആത്മഹത്യയിലേക്ക് അഭയം പ്രാപിച്ചു.

60 ലക്ഷം ജൂതരുടെ മരണഗന്ധമുണ്ട് ഹിറ്റ്ലർ എന്ന പേരിന്. ന്യൂറെംബർഗ് നിയമങ്ങൾ നടപ്പാക്കി ജൂതന്മാരെ ഒന്നൊന്നായി കൊന്നൊടുക്കി, ആര്യൻ വംശമാണ് ഉന്നതമെന്ന് പ്രഖ്യാപിച്ച ഹിറ്റ്ലർ, ക്രൂരതകളുടെ നായകനായിരുന്നു. ആധുനികമായ സജ്ജീകരണങ്ങളുപയോഗിച്ച് നിരപരാധികളെ മരണമുഖത്തേക്ക് നിർദ്ദാഷണ്യം തള്ളിവിട്ട ഹിറ്റ്ലറുടെ ആത്മകഥയാണ് “മെയിൻ കാഫ് “. നാസി പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം “നാസികളുടെ ബൈബിൾ ” എന്നറിയപ്പെടുന്നു. 1945 മുതൽ ജർമ്മനിയിൽ പുന:പ്രസിദ്ധീകരിക്കാതിരുന്ന മെയിൻ കാഫ് 70 വർഷങ്ങൾക്കു ശേഷം 2016-ലാണ് പ്രസിദ്ധീകരിച്ച് തുടങ്ങിയത്.

1889-ൽ ഏപ്രിൽ 20-ന് കസ്റ്റംസ് ഉദ്യോഗസ്ഥനായ അലോയിസിന്റെയും ക്ലാരയുടെയും നാലാമത്തെ മകനായി ജനിച്ച ഹിറ്റ്ലർ,ചിത്രകാരനാകാൻ ആഗ്രഹിച്ചു. അച്ഛന്റെ എതിർപ്പിനാൽ ചിത്രകല പഠിക്കാൻ പോകാതിരുന്ന ഹിറ്റ്ലർ, അച്ഛന്റെ മരണശേഷം വിയന്ന അക്കാദമി ഓഫ്‌ ഫൈൻ ആർട്സിൽ ചിത്രകല പഠിക്കാൻ അപേക്ഷിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഒരു പക്ഷെ,ചത്രകല പഠിക്കാൻ അവസരമൊരുങ്ങിയിരുന്നെങ്കിൽ രക്തരൂക്ഷിതമായ ഒരു ഏകാധിപതിയുടെ ചരിത്രം ലോകത്തുണ്ടാകുമായിരുന്നില്ല.

അമ്മയുടെ മരണശേഷം വിയന്നയിലെ ഹോസ്റ്റലിൽ താമസമാക്കിയ ഹിറ്റ്ലറിൽ ജൂതവിരോധം ഉടലെടുത്തു. ഓസ്ട്രിയ,ജർമ്മനി ഏകീകരണം ഹിറ്റ്ലറുടെ സ്വപ്നമായി മാറി. 1913-ൽ ജർമ്മനിയിലെ മ്യൂണിക്കിലേക്ക് അദ്ദേഹം താമസം മാറ്റുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധസമയത്ത് സൈന്യത്തിന്റെ ഭാഗമായ ഹിറ്റ്ലർക്ക് സഹിക്കാനാവുന്നതായിരുന്നില്ല ജർമ്മനിയുടെ കീഴടങ്ങൾ. യുദ്ധത്തിൽ കീഴടങ്ങിയ ജർമ്മനിക്ക് സഹിക്കേണ്ടിവന്നത് വൻ നഷ്ടമായിരുന്നു, സാമ്പത്തികമായും

മ്യൂണിക്കിലെ ചെറിയ പാർട്ടിയായിരുന്ന ജർമ്മൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്ന ഹിറ്റ്ലർ അതിന്റെ നേതൃസ്ഥാനത്തെത്തി ഹിറ്റ്ലർ നാഷ്ണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയെന്ന് അതിനെ പുനർനാമകരണം ചെയ്തു. ഇതാണ് നാസി പാർട്ടിയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഹിറ്റ്ലറുടെ പ്രഭാവത്താൽ, നാസി പാർട്ടി അതിശക്തമായ സംഘടനയായി മാറി. കമ്മ്യൂണിസ്റ്റ് വിരുദ്ധത ,ജർമ്മൻ ദേശീയത, ജൂത വിരുദ്ധത എന്നിവയാണ് നാസി പാർട്ടി ഉർത്തിക്കാട്ടിയ വിഷയങ്ങൾ. പ്രചാരണ തന്ത്രങ്ങൾ കൊണ്ടും ഹിറ്റ്ലറുടെ വ്യക്തിപ്രഭാവം കൊണ്ടും വൻ കുതിപ്പ് നടത്തിയ നാസി പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ ഭരണക്രമം സ്ഥാപിക്കാൻ ഹിറ്റ്ലർ ശ്രമിച്ചു. 1933-ന് ജർമ്മൻ രാഷ്ട്രപതി ഹിൻഡൻബർഗ് ചാൻസലറാവാൻ ക്ഷണിച്ചതോടെ ഹിറ്റ്ലർ എന്ന ഏകാധിപതിയുടെ ഉദയം സംഭവിക്കുകയായിരുന്നു. ഭരണരംഗത്ത് വലിയ അഴിച്ചുപണികൾ നടത്തിയ ശേഷം പ്രതസ്വാതന്ത്ര്യത്തെയും, സംസാര സ്വാതന്ത്ര്യത്തെയും, സംഘം ചേരാനുള്ള അവകാശത്തെയും ഇല്ലാതാക്കി.

സ്വന്തം സാമ്രാജ്യം വികസിപ്പിക്കാൻ തയ്യാറായ ഹിറ്റ്ലർ 1939-ൽ പോളണ്ടിനെ ആക്രമിച്ചു. 1940-ൽ ജർമ്മനിയും,ജപ്പാനും,ജറ്റലിയും ഹിറ്റ്ലറെ പിന്തുണച്ചു. എന്നാൽ യൂറോപ്പിന്റെ മുഴുവൻ അധിനിവേശവും സ്വപ്നം കണ്ട ഹിറ്റ്ലർ 1941-ൽ സോവിയേറ്റ് യൂണിയനെ ആക്രമിച്ചതോടെ ഹിറ്റ്ലറുടെയും ജർമ്മനിയുടെയും പതനമാരംഭിച്ചു. സോവിയേറ്റ് യൂണിയനോട് തോറ്റ് പിന്തിരിഞ്ഞ ജർമ്മനിയെ ബ്രിട്ടനും ആക്രമിച്ചതോടെ സ്വയം ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു ഹിറ്റ്ലർ. ഹിറ്റ്ലർ ഒരേ സമയം ഏകാധിപതിയുടെ വളർച്ചയുടെയും വിനാശത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. ഹിംസയുടെ ആൾരൂപമായ ഹിറ്റ്ലറെ ഓർക്കുകയെന്നാൽ മരണത്തെ സ്പർശിക്കും വിധം ദുസ്സഹമാണ്. അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രമാണ് ഹിറ്റ്ലർക്ക് പകർന്നു തരാനുള്ളത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...