Homeഇടവഴിയിലെ കാൽപ്പാടുകൾവ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

Published on

spot_imgspot_img

സുബൈർ സിന്ദഗി

തമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു സഞ്ചിയിലാക്കി തൂക്കി പിടിച്ച് അദ്ദേഹം നടക്കും.

വഴിനീളെ അദ്ദേഹത്തിന്റെ വരവ് കാത്ത് മുടി വളർന്ന മക്കളെയും വീട്ടിൽ പിടിച്ചിരുത്തും അമ്മമാർ. തങ്കരാജ് വീടിന്റ മുറ്റത്ത്‌ രണ്ട് പലകയിട്ട് മുടി വെട്ടാനുള്ള ആളുടെ കയ്യിൽ മുഖം കാണാവുന്ന വലിപ്പത്തിലുള്ള ഒരു ചെറിയ കണ്ണാടി കൊടുക്കും. പിന്നെ, മുടി വെട്ടി തുടങ്ങും.

ഇതിന്നിടയിൽ കുടുംബ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കും.

ഒതളൂർ, കിഴിക്കര, പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, കോട്ടേം കുന്നു, പള്ളിക്കര, പള്ളിക്കുന്ന് തുടങ്ങി അഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ കിടക്കുന്നപ്രദേശങ്ങളിലും, തൃശ്ശൂർ ജില്ലയിലെ അക്കികാവ് കോട്ടോൽ കരിക്കാട് അയിനൂർ പഴഞ്ഞി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ വീടുകളിലും നേരിട്ട് ചെന്ന് മുടി വെട്ടി കൊടുത്തായിരുന്നു അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്‌. ഇന്ന് ബംഗാളികളും ആസാമികളും ഒറീസ്സക്കാരും സജ്ജീവമാണെങ്കിൽ അന്ന് തമിഴ് നാട്ടുകാരായിരുന്നു. അവർ എണ്ണത്തിൽ കുറവായിരുന്നു. അന്ന് കൃഷി പണി ആയിരുന്നു എല്ലാവരും ചെയ്തിരുന്നത്. ചിലർ സാമ്പത്തിക ശേഷി കൂടുതലുള്ള വീടുകളിൽ വീട്ടു ജോലിക്കും നിന്നിരുന്നു.
എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമായ ജീവിതമാണ് തങ്കരാജ് നയിച്ചിരുന്നത്.

ആ കാലഘട്ടത്തിൽ ദൂര സ്ഥലങ്ങളിലേക്ക് കാള വണ്ടിയിൽ ആയിരുന്നു കയ്യിൽ ഒരു സഞ്ചിയുമായി ജോലി തേടി പോവുക. നടത്തത്തിനു അസൗകര്യം ആവാത്ത രീതിയിൽ മടക്കി കുത്താതെ കയറ്റി
ഉടുത്ത തുണി, അതാണ് അദ്ദേഹത്തിന്റെ വസ്ത്ര ധാരണ രീതി.

നാല്പതോളം വീടുകളിൽ രാവിലെ മൂന്നര നാലു മണിമുതൽ പശുവിനെ കറക്കാനും പോയിരുന്നു. പെരുമ്പിലാവ് ചന്തയിലേക്ക് ആ കാലത്തൊക്കെ കന്നുകാലികളെ നടത്തിയാണ് കൊണ്ട് പോയിരുന്നത്. രാത്രിയിൽ ചൂട്ടും കത്തിച്ചു പെരുമ്പിലാവ് ചന്തയിലേക്കു കന്നുകാലികളെ കൊണ്ട് പോകുന്ന ജോലിയും തങ്കരാജ് ചെയ്തിരുന്നു. എന്നാൽ ഇന്നും എന്നും മുടിവെട്ടുന്ന അണ്ണാച്ചി എന്നാണ് നാട്ടുകാർക്കൊക്കെ അറിയൂ. കാരണം കുടുംബം നോക്കാൻ ഇരുട്ടിൽ ഉറങ്ങാതെ ചെയ്തു പോന്ന ജോലികളൊന്നും നാടറിഞ്ഞില്ല. മക്കളെ നല്ലനിലയിലെത്തിക്കുക എന്നതു മാത്രമായിരുന്നു തങ്കരാജിന്റെ ലക്ഷ്യം. അതിനുവേണ്ടി അയാൾ രാപ്പകലില്ലാതെ പണിയെടുത്തു. മക്കളെ പഠിപ്പിച്ചു. അവരെ ഉന്നത ഉദ്യോഗസ്ഥരാക്കി.

തന്റെ 36- മത്തെ വയസ്സിൽ വന്ന്‌ 42 വർഷത്തോളമായി ഈ മണ്ണിൽ നടന്നു ജീവിച്ചയാൾ. 78- കാരനായ തങ്കരാജ് ഇന്നും നടന്നു തന്നെയാണ് എല്ലാ ഇടത്തും എത്തുന്നത്.

ഗ്രാമങ്ങളുടെ വളർച്ച ഈ നാട്ടിൽ ജനിച്ചു വളർന്നവരേക്കാൾ കൂടുതൽ നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞ ആ മനുഷ്യൻ ഇന്നും നടക്കുന്നു. ആ നടത്തങ്ങളിൽ വിശപ്പെന്ന വലിയ സത്യം മാത്രം.

ചെമ്മൺ പാതകൾ ടാറിങ്ങിലേക്ക്, വേലികൾ മതിൽ കെട്ടിലേക്ക്, ഓലക്കുടിലുകൾ ഓടിലേക്കും മൂന്നു നിലയിലേക്കും മാറിയതിന് സാക്ഷിയായ ആൾ. ഓർമ്മ പിശക് ലവലേശമില്ലാതെ ഈ നാടിനെ ഓർത്തെടുക്കുന്നു. കാലത്തിന്റെ മാറ്റം അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒപ്പമെത്താൻ ആകുന്നില്ലെങ്കിലും അദ്ദേഹത്തിനെ തേടി വരുന്ന കുറച്ചാളുകളുണ്ട്. അവർക്കായി ഒരു ചെറിയ കട, ചങ്ങരംകുളം പള്ളിക്കര പള്ളിപ്പീടികയിൽ തുറന്നിട്ടുണ്ട്.

മക്കൾ ഉന്നത ഉദ്യോഗസ്തരായപ്പോൾ അപ്പൻ അവർക്കൊരു ബാധ്യതയായി. ആരോടും പരാതിയും പരിഭവവും ഇല്ല. മരണം വരെ അധ്വാനിച്ചു ജീവിക്കുമെന്ന് തങ്കരാജ്. മനക്കരുതോടെ ഒരു സഞ്ചിയും തൂക്കി ഇടക്കൊക്കെ താൻ പണ്ട് നടന്ന വഴികളിലൂടെ നടന്നു നീങ്ങും. അന്നത്തെ അപ്പത്തിനു വേണ്ടിയുടെ സമരം.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...