Homeകവിതകൾപുതിയ കവിത

പുതിയ കവിത

Published on

spot_imgspot_img

ഷഹൽ സാദിഖ്

സമാശ്വാസ
വാക്കുകളുമായി
അന്നാരും എന്റെയടുത്തേക്ക്
വരേണ്ടതില്ല.

വേണമെങ്കിൽ
അവസാനത്തെ
അത്താഴം പോലെയൊന്ന്
കൂടാം, അതിന് ശേഷവും
ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.

കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ
പ്രണയത്തെ മാത്രമാണ്.

ഹൃദയത്തിലെപ്പഴേ
അതിന് മരണം
സംഭവിച്ചു എന്നത്
തികച്ചും യാദൃശ്ചികം
മാത്രമാണ്.

തികട്ടി വരുന്ന
ഓർമകൾക്കിടയിലൂടെ
ഞാനവിടം സന്ദർശിക്കാറുണ്ട്.

ഒരു നേരം
നിശബ്ദമായി നിന്ന്
പ്രാർത്ഥിക്കാറുണ്ട്
അത്രയും മതി.
കൂടുതലായൊന്നും
ആഗ്രഹിക്കരുത്.

മെയ്മാസപ്പൂക്കൾക്ക്
മണ്ണിൽ വീണാത്മഹത്യ
ചെയ്യാൻ മറ്റൊരു
കാരണം കൂടിയായി
എന്നറിഞ്ഞതിൽ ഞാൻ
വളരെയേറെ കൃതാർത്ഥനാണ്.

കൃത്യമായ മറുപടി
യൊന്നും എനിക്ക്
ലഭിച്ചിരുന്നില്ലല്ലോ.
ഇനിയെങ്ങോട്ടാ
ണെന്നൊന്ന് ആലോചിക്കണം

ഒരുപാട് നേരം
ഈ ശവക്കല്ലറയ്ക്കടുത്ത്
നിൽക്കാൻ കഴിയില്ലത്രെ.
ശരിയാണ് അവർക്കതടച്ചു
പൂട്ടേണ്ടതുണ്ട്.

അവിടുന്നിറങ്ങിയപ്പോൾ
നേരിയ ചെഞ്ചോപ്പ്
പടർന്നിട്ടുണ്ട് ചുറ്റും.
ഇറങ്ങാൻ നേരം മഴയും
തുടങ്ങി.

ഒരുപാട് പൂക്കൾ
ആ വഴിയിൽ ആത്മഹത്യ
ചെയ്തോ എന്നതോന്നലിനെ
ഉടൽ വേർപെടുത്തി
അകലേക്ക് വലിച്ചെറിഞ്ഞ്
വീട്ടിലേക്ക് നടന്നു.

കാരണം,
പുതിയ കവിതക്കുള്ള
വിഷയം കിട്ടിയ
സന്തോഷം ഒരിക്കലും
പറഞ്ഞറിയിക്കാൻ
കഴിയാത്തതാണ്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...