Homeവിദ്യാഭ്യാസം /തൊഴിൽEducationകേരളപഠനത്തിന് ഒരു പുതിയ ചുവട് വെപ്പ്

കേരളപഠനത്തിന് ഒരു പുതിയ ചുവട് വെപ്പ്

Published on

spot_imgspot_img

കേരള സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര കേരളപഠനകേന്ദ്രം കേരളപഠനവിഭാഗമായി മാറ്റി. ഈ വിഭാഗത്തിലെ ആദ്യത്തെ എം എ കോഴ്സ് കേരളസര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ പി പി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സാഹിത്യവും സംസ്കാരവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സാഹിത്യപഠനം ഭാഷയിലെ സാഹിത്യരചനകളെ മാത്രം ആസ്പദമാക്കി തുടര്‍ന്നാല്‍ പോരാ, മനുഷ്യന്റെ ദൈനംദിന ജീവിതവുമായും, മറ്റ് വൈജ്ഞാനികമേഖലകളുമായും ബന്ധം പുലര്‍ത്തേണ്ടതുണ്ട്. സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വിശാലമായ ഭൂമികയിലേക്കുള്ള സഞ്ചാരം കേരളപഠനവിഭാഗത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എസ് നസീബും ഷിജുഖാനും കേരളപഠനവിഭാഗത്തിന്റെ രൂപീകരണത്തെപ്പറ്റിയും ഭാവിയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിച്ചു. കേരളപഠനവിഭാഗം കേവലം സാഹിത്യപഠനം മാത്രമല്ല ലക്ഷ്യമാക്കുന്നത്, സംസ്കാരപഠനത്തിന്റെയും,മാധ്യമപഠനത്തിന്റെയും നൂതനോപാധികളെ പഠിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത് എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. ജി പത്മറാവു, ഡോ. ബി വി ശശികുമാര്‍, കേരളപഠനവിഭാഗം ലൈബ്രേറിയന്‍ പ്രശാന്ത് വി, കേരളപഠനവിഭാഗം ഗവേഷക മായ കെ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. കേരളപഠനവിഭാഗം അധ്യക്ഷന്‍ ഡോ. സി ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗവേഷകനായ മനോജ് എം സ്വാഗതവും, ഗവേഷകയായ ശ്രുതി എസ് ജി നന്ദിയും പറഞ്ഞു.

സാഹിത്യം, മാധ്യമം, ഭാഷ തുടങ്ങിയ മനുഷ്യവ്യവഹാരങ്ങളെ സാംസ്കാരികമേഖലയുമായി കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു സിലബസ്സാണ് ഈ വിഭാഗത്തിലുള്ളത്. എം എ സാഹിത്യപഠനം-കേരളപഠനം-മാധ്യമപഠനം എന്ന വിഷയത്തിലുള്ള ഈ കോഴ്സ് കേരളീയ ജീവിതത്തിന്റെ സമസ്തമേഖലകളും അഭിസംബോധന ചെയ്യുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം എം എ മലയാളസാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ജോലിസാധ്യതയോടൊപ്പം മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ജോലിസാധ്യതകളും മുന്നില്‍ കണ്ടാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...