HomeUncategorizedഞെരളത്തിൻറെ മൂന്നാം തലമുറയിൽ പെൺസോപാനക്കാരികൾ

ഞെരളത്തിൻറെ മൂന്നാം തലമുറയിൽ പെൺസോപാനക്കാരികൾ

Published on

spot_imgspot_img

അങ്ങാടിപ്പുറം: സോപാനസംഗീതത്തെ ജനകീയമാക്കിയ ആചാര്യൻ ഞെരളത്ത് രാമപ്പൊതുവാളുടെ മൂന്നാം തലമുറയിൽ മൂന്ന് പെൺകുട്ടികൾ പാട്ടിൻറെ ലോകത്തിലെത്തി. ശനിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം പാലക്കോട് ആൽക്കൽമണ്ണ ധന്വന്തരീ ക്ഷേത്രത്തിലായിരുന്നു ഞെരളത്ത് രാമപ്പൊതുവാളുടെ മകൻ ഹരിഗോവിന്ദൻറെ ഏക പുത്രി കെ.എൻ. ശ്രീലക്ഷ്മി ആദ്യമായി പൊതുവേദിയിൽ ഇടക്ക കൊട്ടിപ്പാടിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ നടന്ന ഞെരളത്ത് സംഗീതോൽസവത്തിൽ ഞെരളത്തിൻറെ മറ്റു മക്കളായ ആനന്ദശിവരാമൻറെ മകൾ കൃഷ്ണപ്രിയ ഇടക്ക കൊട്ടിപ്പാടിയും കൃഷ്ണവിജയൻറെ മകൾ രേഷ്മ കർണാടകസംഗീതമവതരിപ്പിച്ചും അരങ്ങിലെത്തിയിരുന്നു.

അഗജാമുഖ..എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെ തുടങ്ങിയ ശ്രീലക്ഷ്മി പിന്നീട് തിരുമാന്ധാം കുന്നിലമ്മയേക്കുറിച്ചുള്ള ശ്ളോകങ്ങൾ, വന്ദേമുകുന്ദഹരേ.., ആരുമെനിക്കില്ല എന്നീ കൊട്ടിപ്പാടിസ്സേവാ ഗാനങ്ങളാണ് ആദ്യത്തെ അരങ്ങിലവതരിപ്പിച്ചത്. മുത്തശ്ശൻറെയും പിതാവിൻറെയും കൊട്ടു പാട്ടു രീതികൾ കേട്ടു പഠിച്ച ശ്രീലക്ഷ്മി ജൻമസിദ്ധമായ ഈണങ്ങളിലായിരുന്നു കൊട്ടിപ്പാടിയത്. ശ്രീധരൻ പെരിങ്ങോടിൽ നിന്നും ഇടക്കവാദനം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി ‘അവൾ ദേവിയല്ലാ.. എന്ന കവിതയുടെ ആലാപനത്തിലൂടെ നേരത്തേ ശ്രദ്ധേയയായിരുന്നു. ജാതിമതലിംഗവ്യത്യാസമില്ലാതെ ഏവരും ഈ കലാരൂപത്തിൻറെ മഹത്വം ഉൾക്കൊണ്ട് ഈ രംഗത്തേക്കു വരണം എന്ന ഞെരളത്തിൻറെ സ്വപ്നങ്ങൾക്കാണ് ഈ മൂന്നു പേരക്കുട്ടികളുൾപ്പെടെയുള്ളവരിലൂടെ ചിറകു മുളയ്ക്കുന്നത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...