HomeTHE ARTERIASEQUEL 13സീരിയൽ എന്ന മാധ്യമത്തിലൂടെ

സീരിയൽ എന്ന മാധ്യമത്തിലൂടെ

Published on

spot_imgspot_img

സാമൂഹികം
അഞ്ജന വി. നായർ

മാധ്യമത്തിന്റെ വരവും വളർച്ചയും മാറ്റങ്ങളുടെ ഒരു വലിയ ശൃംഖല തന്നെയാണ് സമൂഹത്തിന്റെ പല തട്ടിലും ഉണ്ടാക്കിയത്. പത്രം, ടെലിവിഷൻ – റേഡിയോ, തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തെ ബന്ധപ്പെടുത്തുന്ന ചർച്ചകൾക്കും, ആസ്വാദനത്തിനുമായിട്ട് പുതിയ ഒരു മേഖലയാണ് തുറന്നിട്ടത്. ലോകത്തിലെവിടെയും നടക്കുന്ന സംഭവവികാസങ്ങൾ നമ്മുടെ സ്വീകരണ മുറിയിലെ ഇരിപ്പിടത്തിലേക്കു കൊണ്ടു വരാൻ ഈ നവമാധ്യമങ്ങൾക്ക് സാധ്യമായി. പണ്ട് കാലങ്ങളിൽ ഒരു ദേശത്തു ഒരു വീട്ടിൽ മാത്രം ഒതുങ്ങിയിരുന്ന ടിവി യും റേഡിയോയുമൊക്കെ ഇന്ന് എല്ലാ വീടുകളിലുമായി എന്ന് പറയുന്നതിനേക്കാളും നല്ലത് ഇതൊന്നുമില്ലാത്ത വീടുകൾ ഇന്ന് ഒന്നും രണ്ടുമായി ചുരുങ്ങി എന്നതാകും. ആഴ്ചയിൽ ഒരു ദിവസം വരുന്ന ദൂരദർശനിലെ ചിത്രഗീതവും മഹാഭാരതത്തിന്റെ സീരിയലും ഒക്കെയാണ് നമ്മുടെ അച്ഛനമ്മമാരുടെ കാലത്തെ ടെലിവിഷൻ ഓർമ്മകളെങ്കിൽ, ഇന്ന് പ്രത്യേകമായി എടുത്ത പറയേണ്ടാത്ത എല്ലാ ദിവസത്തെയും ഒരു ചര്യയായി അത് മാറിയിരിക്കുന്നു.

മറ്റെല്ലാ വിനോദ പരിപാടികളെയും മറികടന്ന് ടിവിയുടെ ഈ കടന്നു കയറ്റത്തിനു ആക്കം കൂട്ടിയത് സീരിയലുകളുടെ വൻ ഏറ്റെടുക്കലാണ്. ഘട്ടം ഘട്ടമായി കഥ പറഞ്ഞുകൊണ്ട് നമുക്ക് പരിചിതമായ ജീവിതങ്ങളെ വരച്ചുകാട്ടി ജനശ്രദ്ധയിലേക്കു കേന്ദ്രികരിച്ചു കൊണ്ട് അവ വളർന്നു. തുടക്കം മുതൽ സ്ത്രീ പ്രേക്ഷകരെ ലക്ഷ്യമാക്കി, അവരുടെ ഒരു വലിയ പിന്തുണയുടെ ബലത്തോടെ, ടിവി, മാധ്യമത്തിന്റെ തന്നെ നെടുംതൂണായി സീരിയലുകൾ മാറുകയായിരുന്നു. സ്ത്രീകളുടെ ഒഴിവു സമയത്തിലെ സന്തോഷത്തിന്റെ, ഒത്തുചേരലുകളിലെ ചർച്ചകളിൽ, അങ്ങനെ ആഴമായി തന്നെ വ്യക്തി ജീവിതത്തിന്റെ പല ശ്രേണിയിലേക്കും ഇതിലെ കഥ പാത്രങ്ങളും കഥകളും എത്താൻ തുടങ്ങി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോൾ ഈ ഉപഭോക്തൃ സംസ്കാരത്തിന് വലിയ കോട്ടം ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയമാണ്.

കലാമൂല്യക്കുറവുകൊണ്ട് ‘മികച്ചത്’ എന്ന പദവിയിലേക്ക് ചേർത്ത് വെക്കാൻ ഒന്നു പോലുമില്ലാത്തതുകൊണ്ടും സംസ്ഥാന ടെലിവിഷൻ അവാർഡിൽ, പുരസ്കാരമില്ലാത്ത തട്ടിലേക്ക് സീരിയലുകൾ ഒതുങ്ങി എന്ന വാർത്ത ഏറെ ചർച്ചയാകുന്ന ഒന്നാണ്. ജ്യുറി അംഗങ്ങളുടെ തീരുമാനം കൈയടിയോടെ ഒരു കൂട്ടം സ്വീകരിക്കുമ്പോൾ, സീരിയലിനോടുള്ള അവഗണന, ഒരു ചെറിയ മാധ്യമത്തോടുള്ള പുച്ഛമായി മറുപക്ഷക്കാർ കൂട്ടി വായിക്കുകയാണ്.

നമ്മുടെ ചിന്തകളെയും, എഴുത്തിനെയും, ഭാഷയെയും അങ്ങനെ ആഴമായി ബന്ധപെട്ടു കിടക്കുന്ന എന്തിനെയും വളരെ അധികം സ്വാധീനിക്കാൻ കഴിയുന്ന മാധ്യമങ്ങളാണ് സിനിമയും സീരിയലുകളും തുടങ്ങി പലതും. ഈ തലത്തിൽ നിന്നു ചിന്തിക്കുമ്പോൾ, സീരിയലുകൾ നമ്മെ പഠിപ്പിക്കുന്നതും, പഠിപ്പിച്ചതും എന്താണ് എന്നത് ഉയർന്നു വരുന്ന ചോദ്യങ്ങളാണ്. സീരിയലുകളുടെ സ്ഥിരപ്രേക്ഷകരായ സ്ത്രീകളുടെ ഇടയിൽ എന്ത് തിരിച്ചറിവുകളാണ് മാറ്റങ്ങളാണ് കൊണ്ട് വന്നത് എന്നതും പ്രസക്തമാണ്. എന്നാൽ ഒന്ന് പരിശോധിച്ചാൽ അത്ര മാത്രം മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ ഉള്ളടക്കത്തിലോ പ്രമേയങ്ങളിലോ പോലും തന്നെ വന്നിട്ടില്ല എന്നുള്ളതും വസ്തുതയാണ്. ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റുവാങ്ങി വിങ്ങിപൊട്ടുന്ന ഭാര്യയും, അടുക്കളയിലെ മികവിലൂടെ ഉത്തമയായി മാറിയ സ്ത്രീയെയും ചിത്രീകരിച്ചുകൊണ്ട്, സീരിയലുകൾ പറയുന്ന രാഷ്ട്രീയം സ്ത്രീവിരുദ്ധവും വിവേചനപരവുമാണ്.

ഈ തരത്തിലുള്ള ആവർത്തിക്കപ്പെടുന്ന കഥാഗതിയിലൂടെ സമൂഹത്തിന്റെ വളർച്ച തന്നെ എത്ര ചെറുതാണ് എന്ന് അളക്കാൻ പറ്റുന്നതാണ്. മുൻവിധികൾ നീക്കി, ചുറ്റുമുള്ളതിനെ ചോദ്യം ചെയ്യാനോ, വിമർശിക്കാനോ , വ്യക്തിസ്വാതന്ത്ര്യം ആഘോഷിക്കപ്പെടാനോ അനുവദിക്കാത്ത നൂറ്റാണ്ടിന്റെ പഴക്കമുള്ള രീതിയെ പ്രകീർത്തിച്ചു കൊണ്ട് സീരിയലുകൾ എന്താണ് യഥാർത്ഥത്തിൽ പ്രേക്ഷകർക്ക് നീട്ടിവെക്കുന്നത് എന്നത് ഗൗരവമായി കാണേണ്ടതാണ് .

ശക്‌തമായ ഒരു മാധ്യമം എന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ ഇത്തരം സീരിയലുകൾക്ക് ചെയ്യാൻ സാധിക്കും എന്ന ബോധത്തിലാണ് ഇത്രമാത്രം വിമർശനങ്ങൾ സീരിയലിനു നേരെ ഉയരുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തി ചേർന്ന് അവരുടെ കഥകൾ സാധാരണക്കാരുടെ ശ്രദ്ധയിലും സംവാദത്തിലും കൊണ്ടുവരാൻ സീരിയലുകൾക്ക് കഴിയും. നമ്മൾ ഇന്ന് ഏറെ സംസാരിക്കുന്ന സ്ത്രീശാക്തീകരണമോ ട്രാൻസ്ജെൻഡർ – ലെസ്ബിയൻ ജീവിതങ്ങളോ, അങ്ങനെ ഏറെ പ്രാധാന്യമുള്ള സ്വത്വത്തിലെ , സ്വകാര്യതയിലെ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും തന്നെ സീരിയലുകൾ സംസാരിക്കുന്നില്ല. നമ്മുടെ ഇടയിൽ ഭൂരിഭാഗം ജനങ്ങളും കാണുന്ന, കേൾക്കുന്ന, ചിന്തിക്കുന്ന മാധ്യമം എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ പ്രമേയങ്ങൾ ആക്കുന്നതിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തന്നെ ഒരു പൊതുബോധം സൃഷ്ടിക്കാൻ സീരിയലിനു കഴിയും .

പുരുഷാധിപത്യവും ഗാർഹികപീഡനവും സ്ത്രീധനപീഡനങ്ങളും ചിത്രീകരിക്കുന്നതിലൂടെ ശക്തമായി ഇവയൊക്കെ വീണ്ടും സമൂഹത്തിൽ ഊട്ടി ഉറപ്പിക്കുകയാണ് സീരിയലുകൾ. മഹത്തായ ഭാരതീയ അടുക്കളയിലും, സാറാസിലും വരെ മലയാള സിനിമയുടെ ചെറിയ ഒരു ഭാഗമെങ്കിലും എത്തിനിക്കുമ്പോൾ, നമ്മൾ എന്നും കാണുന്ന സീരിയലുകൾ, സ്ത്രീപ്രേക്ഷകർ ഏറ്റവും കൂടുതലുള്ള സീരിയലുകൾ, എവിടെയെത്തി നിൽക്കുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

മികച്ചതായി തിരഞ്ഞെടുക്കാൻ ഒരു സീരിയൽ പോലും നമ്മുടെ മാധ്യമത്തിൽ ഇല്ലെങ്കിൽ, പൂർണമായ തുടച്ചുമാറ്റലിനു പകരം, ‘എങ്ങനെയാണു മാറേണ്ടത് ‘, വ്യാപാരവിപണനത്തിനും അപ്പുറം ഒരു ‘സാമൂഹ്യ പ്രതിബദ്ധത സീരിയലുകൾക്ക് വേണ്ടേ’, എന്നതാണ് നമ്മുടെ സംവാദത്തിലേക്കു വരേണ്ടത്. നമ്മൾ ചർച്ചചെയ്യുന്ന മുന്നേറ്റങ്ങളും, കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളും, ചോദ്യം ചെയുന്ന വിഷയങ്ങളും ഒരു കൂട്ടം മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. പലപ്പോഴും സ്ത്രീകൾക്ക് നേരെയുള്ള പല അടിച്ചമർത്തലുകളും അവർ തന്നെ സ്വയം തിരിച്ചറിയാനാവാത്ത വിധം അവരിൽ സാമൂഹ്യവത്കരിക്കപ്പെടുന്നു. പുതിയ വിഷയങ്ങളും കഥകളും ചർച്ച ചെയ്തുകൊണ്ട് നമ്മെ വളർത്തുന്ന മാധ്യമമായി സീരിയലുകൾ മാറട്ടെ . അങ്ങനെ ‘മികച്ച സീരിയലുകൾ’ ഒരിക്കൽ കൂടി സമ്മാനമില്ലാത്ത തട്ടായി മാറാതെയിരിക്കട്ടെ.

പത്തനംതിട്ട ജില്ലയിലാണ് സ്വദേശം. ഡൽഹി ലേഡി ശ്രി റാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം. ഇപ്പോൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തിയിൽ നിന്നും ‘Development Studies’ എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...