Homeഓർമ്മക്കുറിപ്പുകൾഇനി രണ്ടു വാക്ക് സംസാരിക്കാൻ 'പ്രവേശനോത്സവത്തെ' സ്വാഗതം ചെയ്യുന്നു.

ഇനി രണ്ടു വാക്ക് സംസാരിക്കാൻ ‘പ്രവേശനോത്സവത്തെ’ സ്വാഗതം ചെയ്യുന്നു.

Published on

spot_imgspot_img

സുർജിത്ത് സുരേന്ദ്രൻ

1993, വേനൽ മാറി മഴ തുടങ്ങിയ ജൂൺമാസത്തിലെ ഒന്നാം തിയ്യതി. മുറ്റത്ത് നന്ത്യാർവട്ടവും മന്ദാരവും ചെമ്പരത്തിയും ചക്കമുല്ലയും ഈശ്വരമുല്ലയുമെല്ലാം മഴയിൽ കുളിച്ച് സുഗന്ധം പരത്തി നിൽക്കുന്നു. അടുക്കളയിൽ കലക്കി ചുട്ട മൈദ ദോശയുടെ കൊതിപ്പിക്കുന്ന മണം. എല്ലാവരും തയ്യാറെടുപ്പിലാണ്, സന്തോഷത്തിലാണ്. ഇന്നാണ് കോത്താംവള്ളി സാവിത്രിയുടെയും സുരേന്ദ്രന്റെയും ഇളയമകനായ എന്റെ ‘പട്ടാഭിഷേകം’ അഥവാ ഒന്നാം ക്ലാസ്സിൽ ചേർക്കുന്ന ദിവസം.

മുകളിൽ പറഞ്ഞതൊക്കെ എന്റെ മനസ്സിലെ ഫീലാണ്. അച്ഛനും അമ്മക്കും മക്കള് സ്കൂളിൽ പോകുന്ന കാര്യം സന്തോഷം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും അത്ര തള്ളിനുള്ള വകുപ്പൊന്നും ഇല്ല. പക്ഷെ എനിക്കങ്ങനെ അല്ല. കൊറേ കാലമായി ഏട്ടനും ഏച്ചിയും, ബുക്കും വാട്ടർബോട്ടിലും തൂക്കി സ്കൂളിൽ പോകുന്നത് കണ്ട് കൊതിച്ചിട്ടാണ്.

അച്ഛന്റെ കയ്യും പിടിച്ച് റെയിൽവെ പാളത്തിന്റെ അരികിലൂടെ ഒരു കിലോമീറ്റർ അകലെയുള്ള കോരപ്പുഴ സ്കൂളിലേക്ക്. സ്കൂളിന്റെ കോംബൗണ്ടിലേക്ക് ‘ഔദ്യോഗികമായി’ കാലെടുത്തു കുത്തുമ്പോൾ വല്ലാത്ത അഭിമാനവും സന്തോഷവും കൊണ്ട് ഒരു ദീർഘനിശ്വാസം വന്നിട്ടുണ്ടാവണം. വന്നിട്ടുണ്ടാവും, സിനിമേലൊക്കെ വരാറുണ്ട്, എനിക്കോർമ്മയില്ലാഞ്ഞിട്ടാ.

മൊത്തത്തിൽ അവിടെ കരച്ചിലും അലമ്പും ബഹളമയം. ഇവരൊക്കെ എന്തിനാ കരയുന്നതെന്ന് അന്നേരം മനസിലായില്ല എങ്കിലും പിന്നീട് മനസ്സിലായി. പെട്ടന്ന് കുറേ ആൾക്കാരേം, അച്ഛനും അമ്മേം ഒറ്റക്കാക്കി പോകുന്നതിന്റെയും, മുൻപ് പറഞ്ഞ് പേടിപ്പിച്ചതിന്റെയും, മറ്റ് പിള്ളേര് കരയുന്നത് കണ്ടും പിന്നെ ഒരു കാര്യവുമില്ലാണ്ടും ഒക്കെയാണ് കരയുന്നത്. എന്തായാലും ഞാൻ കരഞ്ഞില്ല.

രോഹിണി ടീച്ചർ എന്നാണ് പേര് എന്ന് എനിക്ക് പിന്നീട് മനസ്സിലായ ഒരാളുടെ അടുത്ത് എത്തി അച്ഛൻ കാര്യങ്ങൾ പറഞ്ഞു. അവര് രജിസ്റ്റർ ബുക്കിൽ എഴുതാൻ എന്റെ പേര് ചോദിച്ചു. ‘സുജിത്ത് ‘ ന്ന് പറഞ്ഞു. “ആ പേരിൽ ഇപ്പൊ ഒരാളെ ചേർത്തിറ്റേ ള്ളൂ..” ടീച്ചർ പറഞ്ഞു. ഒരാൾക്ക് ഒരു യൂസർ നെയ്മേ പാടുള്ളൂ എന്നൊന്നും ഇല്ല എങ്കിലും അച്ഛൻ എന്റെ യൂസർ നെയിമുമാറ്റി.
സാധാരണ ഇങ്ങനെ ഒരവസരം വന്നാൽ നമ്മൾ ചെയ്യുന്ന കാര്യം തന്നെ അച്ഛനും ചെയ്തു, അറ്റ കൈക്ക് മറന്നു പോവാതിരിക്കാൻ ‘കാമുകി’യുടെ പേര് തന്നെ കൊടുത്തു.

പാർട്ടി എന്നാൽ അച്ഛന് വലിയ കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി ആയിരുന്ന ‘സഖാവ് ഹർകിഷൻ സിങ് സുർജിത്’ എന്ന നേതാവിന്റെ പേര് തന്നെ എനിക്കിട്ടു.

സുർജിത്ത്, സുർജിത്ത് കുമാർ!!!

എന്റെ പേര് കേട്ട് ആദ്യം ഞാൻ തന്നെ ഞെട്ടി, പിന്നേം ഞാൻ തന്നെ ഞെട്ടി. പിന്നെ ഒന്നാം ക്ലാസ്സും രോഹിണി ടീച്ചറും ഏട്ടന്റെ വാട്ടർ ബോട്ടിലും ഒന്നും ഇല്ല. ഈ ‘സുർജിത്ത് കുമാർ’ എന്ന വലിയ ഡയലോഗ് പഠിക്കുന്ന തിരക്കിലായിരുന്നു. എന്റെ പേരിടൽ ചടങ്ങിൽ അമ്മക്കും ഏട്ടനും ഏച്ചിക്കും പങ്കെടുക്കാൻ കഴിയാത്തതിൽ ഇപ്പൊ സങ്കടം തോന്നുന്നു. സമയമുണ്ട് ഇനിയും മടിയിൽ കിടത്തി പേര് ചൊല്ലി വിളിക്കാവുന്നതാണ്

എന്തായാലും വ്യത്യസ്തമായ ആ പേരും കൊണ്ട് ഞാനഭിമാനത്തോടെ ഇപ്പോഴും ജീവിക്കുന്നു. അതേപോലൊരു ദിവസമാണ്‌ ഇന്നും. ജൂൺ ഒന്ന്. ഒട്ടേറെ കുട്ടികളുടെ ഒരു പുതിയ ചുവടുവെപ്പിന്റെ ദിവസം. പക്ഷെ സ്കൂളികളിലേക്കല്ല. കോവിഡ് എന്ന മഹാമാരി നമ്മളെ പുതിയ പല രീതികളും പഠിപ്പിക്കുന്നു. എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ പേരുപോലെ കുഞ്ഞു കുട്ടികൾക്ക് ഈ അവസരത്തിൽ ലഭിച്ച പുതിയ ഓൺലൈൻ അനുഭവങ്ങൾ ഭാവിയിൽ അവരുടെ ജീവിതത്തിൽ ഒരു മുതൽകൂട്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇനി രണ്ടു വാക്ക് സംസാരിക്കാൻ ‘പ്രവേശനോത്സവത്തെ’ സ്വാഗതം ചെയ്യുന്നു.

സുർജിത്ത് സുരേന്ദ്രൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...