HomeTHE ARTERIASEQUEL 03ഒറ്റെപ്പനെ

ഒറ്റെപ്പനെ

Published on

spot_imgspot_img

കവിത

 പ്രകാശൻ ചെന്തളം

ഭാഷ: മലവേട്ടുവ

എണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ
വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ്
ഇറാക്‌ക്കളെ കടം കൊട്ത്ത്
ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .

ചെമ്പൻ കുന്നിലെ പൊണ്ണ്
ആകാച്ചം മുട്ടെ വളരുവാന നിരീച്ച്
പനരെ മോളിലിരിന്ത് മുടി അയിച്ച്
ഈര് മൂട്ടി പേന് മുട്ടി കളിക്കുമാ
പാതിരാവില് തേന് തപ്പി എത്ത് ണ്ണെ
മേര്ക് പനെച്ചോറ് പനെ നീര്
തന്ത് ഊട്ടി റക്ക്ണെ ചമയം.

ആളറിയാത്തെ മുണ്ട് തുണിയില്ലാത്തെ
ഇവക്ക് ചുറ്റും മൂന്ന് വലം വെച്ചെങ്കി
പനെ കൊലപോലന്നെ മുടി വളരുണ്
പയമയി ആരോ പറഞ്ചത്
ഓർക്ക്ണ്.

മോളിലേക്ക് വളന്ത്
തായെക്ക് കൊൽച്ച്
തീര്ണെ കാഴ്ച്ചെ കാണുവാ
പൂമി തുറന്ത് നോക്കുമാ
വെരി വെരിയായി മടങ്ക്ണെ കൊച്ചക
പനെഓലലി
മുട്ടിപോയെ രാത്രില്
കുന്നില് ഒരി ചീർള് .

ചെലെര് പറയ്ണ്
ചെമ്പൻകുന്നിലെ പനെ ഓലയില്
തീ ആളി കത്തുമാ
കൂളി ആടിഒറച്ച് കളിക്ക്ണ്ണ്ണ്.
അങ്ങണെ പയം കഥെയും പുതിയെ കഥെയും
ചെമ്പൻ കുന്നില്
പിറക്കുമാ
ആയിരം വിത്തായി കറ്ത്തെ വാവില്
മൊളെ പൊട്ടിചിരിക്കുമാ
കഥെ തീരാത്തെ ഒറ്റെ
പനെക്കരികെ .

പരിഭാഷ

ഒറ്റപ്പന

എണ്ണക്കറയുള്ള പനങ്കുല കറന്ന
വേഴാമ്പലുകൾ പച്ചയായ മഞ്ഞയായ
ചിറകുകളെ കടംക്കൊടുത്ത്
ആകാശങ്ങളെ ഭൂമിയിൽവെച്ചപ്പോൾ,
ചെമ്പൻകുന്നിലെ പെണ്ണ്
ആകാശംമുട്ടെ വളരുവാൻ കൊതിച്ച
പനയുടെ മുകളിരുന്ന് മുടികളഴിച്ച്
ഈരുമുട്ടി പേനുമുട്ടി രസിക്കുമ്പോൾ
പാതിരാവത്ത് മധുതേടിയെത്തുന്ന
മരപ്പട്ടികൾക്ക് പനച്ചോറും പനനീരും –
നൽകി ഊട്ടിയുറക്കുന്ന നേരം,
ആളറിയാതെ , തുണിമറയില്ലാതെ
ഇവൾക്ക് ചുറ്റും മൂന്നുപ്രാവശ്യം
വലംവച്ച് പ്രാർത്ഥിച്ചാൽ
പനങ്കുലപോലെ മുടി തളിർക്കുമെന്ന്
ആരോ പറഞ്ഞതോർമ്മയുണ്ട് .
മുകളിലേക്കു വളർന്നും താഴേക്ക് കുലച്ചും
അവസാനിക്കുന്ന കാഴ്ച്ചകൾ കാണുവാൻ,
ഭൂമി തുറന്നുനോക്കുമ്പോൾ
വരിവരിയായി മടങ്ങുന്ന കൊറ്റികൾ
പനയോലയിൽ മുട്ടിട്ടുപോയ രാത്രിയിൽ
കുന്നിൻമുകളിൽ ഒരലർച്ച .
ചിലർ പറയാറുണ്ട് , ചെമ്പൻ കുന്നിലെ
പനയോലകളിൽ തീയാളിപ്പിടിക്കുമ്പോൾ
പ്രേതം ആടി തിമിർക്കുന്നതാണെന്ന് .
അങ്ങനെ പഴങ്കഥയും പുതുക്കഥയും
ചെമ്പൻ കുന്നിൽ പുനർജനിച്ച്
ആയിരം വിത്തുകളായി കറുത്തവാവിൽ
മുളപൊട്ടി ചിരിക്കുമ്പോൾ
കഥകൾ തീരാത്ത ഒറ്റപ്പനയ്ക്കരികിലേക്ക്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...