HomePHOTO STORIESപറയാതെ പറയുന്ന കഥകൾ

പറയാതെ പറയുന്ന കഥകൾ

Published on

spot_imgspot_img

മൃദുൽ മധു

ഞാൻ കണ്ടിട്ടുള്ള, പതിപ്പിച്ചിട്ടുള്ള ഓരോ ചിത്രങ്ങളും ഓരോ വ്യത്യസ്തമായ ആത്മാക്കളുടെ കഥാവശേഷിപ്പുകളാണ്.

എന്റെ മുന്നിൽ പല ദേശങ്ങളിൽനിന്നായി വന്നുപെട്ടിട്ടുള്ള കഥകൾ നിറഞ്ഞ മുഖങ്ങൾക്കു നേരെ വാണിജ്യപരമായി ഒരിക്കലും ക്യാമറ ചലിപ്പിക്കാൻ എന്നിലെ കഥാന്വേഷി ശ്രമിച്ചിട്ടില്ല.

പ്രശസ്തി ആഗ്രഹിച്ചിട്ടല്ല ക്യാമറ ചലിപ്പിച്ചിട്ടുള്ളതൊന്നും. ഇനിയും അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്നു.

ഈ വർഷത്തെ യാത്ര നേപ്പാളിലെ കഠ്മണ്ഡു, പൊഖ്‌റ തുടങ്ങി ബീഹാർ, കാശി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ടതായിരുന്നു.

പലരും നിശബ്ദമായി നമ്മോടു പറയുന്ന ഒരുപാടു കഥകൾ നാം പോലും അറിയാതെ നമ്മുടെ ക്യാമറ പകർത്തുകയാണ്….

അങ്ങനെ അവരുടെ മുഖങ്ങളിലൂടെ, ഭാവങ്ങളിലൂടെ അവരുടെ ആത്മാവിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ കഥാതന്തുക്കളിലേക്ക് നാം ഓരോ തവണയും ഊളിയിട്ടിറങ്ങുകയാണ്…

ദേശാന്തരങ്ങൾ തോറുമുള്ള യാത്രകളിൽ ഒരിക്കലും ഒരു തിക്താനുഭവം എനിക്ക് നേരിട്ടിട്ടില്ല…

പല ചിത്രങ്ങളും ക്യാമറയിലേക്ക് പതിയും മുന്നേ ഒരു തരി കണ്ണുനീർ അവശേഷിപ്പിച്ചു കൊണ്ട് മനസിലേക്കാണ് പതിഞ്ഞിട്ടുള്ളത്.

പ്രകൃതിയെക്കാളുപരി പ്രകൃതിയെ അതിജീവിച്ചു ജയിക്കുന്ന മനുഷ്യരുടെ വിജയഭാവത്തിലേക്കാണ് ഞാൻ ആകൃഷ്ടനായിട്ടുള്ളത്..

ഓരോ ദേശാടനത്തിനു ശേഷവും ഞാൻ പകർത്തിയ ചിത്രങ്ങളിലെ വ്യത്യസ്തരായ മനുഷ്യരിലെ ഉൾനീരുറവകളിലേയ്ക്ക് ഞാൻ സ്വയം മുങ്ങി നിവരാൻ ശ്രമിക്കാറുണ്ട്….

അപ്പോൾ എന്നിലെ ഞാനറിയാത്ത കലാകാരന്റെ ഉയിർത്തെഴുന്നേൽപ്പ് അവിടെനിന്നും സംഭവിക്കുന്നു…

വീണ്ടും വീണ്ടും പുതിയ ആത്മാക്കളെ തേടിയുള്ള യാത്രകൾക്ക് അതെന്നെ നിരന്തരം പ്രചോദിപ്പിക്കുന്നു…

















മൃദുൽ മധു

മുഖങ്ങളിൽനിന്നും കഥകൾ ഊറ്റിയെടുക്കുന്ന ചിത്രങ്ങൾ ആണ് മൃദുലിന്റേത്.
പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനിച്ചു, വിദ്യാഭ്യാസത്തിനു ശേഷം ചൂരിക്കാടൻ കൃഷ്ണൻ നമ്പ്യാർ എന്ന കയ്യൂരിലെ സ്വാതന്ത്ര്യസമരസേനാനിയുടെ മകൻ ശ്രീ. ശെൽവരാജ് കയ്യൂരിന്റെ ( കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ /ഏഷ്യാനെറ്റ് ചീഫ് ക്യാമെറാമാനും ആയിരുന്ന) ശിഷ്യനായി ഫോട്ടോഗ്രാഫി പഠനത്തിനുശേഷം സ്വതന്ത്രമായി തന്റെ ഫോട്ടോഗ്രാഫി ജീവിതം ആരംഭിച്ചു.

താൻ പകർത്തുന്ന ഓരോ ചിത്രങ്ങളും പരേതനായ തന്റെ ഗുരുനാഥന് സമർപ്പിക്കുന്ന ഗുരുദക്ഷിണയായിട്ടാണ് മൃദുൽ കണക്കിടുന്നത്.

ഭാര്യ : ആര്യ മൃദുൽ
മകൾ : ഓഷ്യാന മൃദുൽ
മാതാവ് :ഷീജ മധു
പിതാവ് : മധു

മൃദുലും സഹോദരൻ മിഥുൻ മധുവും ഇന്ന് ബാംഗ്ലൂരിലും കേരളത്തിലും ആയി പ്രവർത്തിക്കുന്ന fluid squash media എന്ന സ്ഥാപനത്തിന്റെ സാരഥ്യം വഹിക്കുന്നു.

Cell:7034725890

Instagram: mridul_fluidsquash

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 9048906827

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...