HomeTHE ARTERIASEQUEL 42മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും - International Transgender Day of Visibility

മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും – International Transgender Day of Visibility

Published on

spot_imgspot_img

രാഹുൽ റിസ

സ്വാതന്ത്ര്യം മുതൽ സ്വാഭിമാനം വരെ അനുഭവിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനുമായുള്ള ട്രാൻസ്ജെൻഡർ ജനതയുടെ സമരോൽസുക ജീവിതത്തെ, സ്വന്തമാക്കിയ വിജയങ്ങളെ, നൽകിയ സംഭാവനകളെ, തിരുത്തിയ ചരിത്രാധ്യായങ്ങളെ, ഏല്ലാം ആദരിക്കുന്നതിനായി ഒരു ദിനം. ബഹിഷ്കരണത്തിന്റെയും തുടച്ചുമായ്ക്കലിന്റെയും ദൈന്യതകൾ മാത്രമല്ല ട്രാൻസ് മനുഷ്യർക്ക് പങ്കുവെക്കാനുള്ളതെന്ന ഈ രാഷ്ട്രീയഭാവനയിൽ നിന്നാണ് March 31 International Transgender Day of Visibility ആയി ആചരിക്കുന്നത്. ട്രാൻസ് ആക്ടിവിസ്റ്റ് റേച്ചൽ ക്രേന്റലുടെ നേതൃത്വത്തിൽ 2009ൽ അമേരിക്കയിൽ തുടക്കം കുറിക്കുകയും പിന്നീട് ലോകമെമ്പാടുമുള്ള ആക്ടിവിസ്റ്റുകൾ തനതുരീതികളിൽ പിന്തുടരുകയും ചെയ്യുകയായിരുന്നു ട്രാൻസ്ജെന്ഡര് ദൃശ്യതക്കായുള്ള ഈ ആഗോള ദിനാചരണം. ഇന്ത്യയിലും അവ തീർക്കുന്ന അനുരണനങ്ങൾ അനിഷേധ്യമായി തീർന്നിരിക്കുന്നു.

ഹിംസാത്മകമായ ട്രാൻസ്‌ഫോബിയയിൽ നിന്നുമുള്ള സുരക്ഷ ഇന്നും അപ്രാപ്യമായി തുടരുന്ന ഇന്ത്യയിലെ ട്രാൻസ് മനുഷ്യർക്ക്, തങ്ങളുടെ പുറംതള്ളലിലൂടെ ‘ദേശ/സാംസ്കാരിക പവിത്രത’ പ്രഖ്യാപിക്കുന്ന സാമൂഹ്യവ്യവസ്ഥയെ ഉടച്ചുവാർക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാതെ അതിജീവനം സാധ്യമല്ലെന്ന് വരുന്നു. കുടുംബം, വിദ്യാഭ്യാസസ്ഥാപനം, തൊഴിൽ, നിയമം, നിയമപാലന സംവിധാനം, ആരോഗ്യരംഗം, സർക്കാർ സേവനം തുടങ്ങി ദൈനംദിന ജീവിതം അഭിമുഖീകരിക്കുന്ന മുഴുവൻ സമൂഹതലങ്ങളേയും അവയിൽ ഉൾച്ചേർക്കപ്പെട്ട ഹെറ്ററോപാട്രിയാർക്കൽ ധാർമ്മികതയിൽ നിന്നും വേർപ്പെടുത്തുക എന്നതുകൂടിയാണ് ഈ ഉടച്ചുവാർക്കലിലൂടെ അർത്ഥമാക്കുന്നത്. രാഷ്ട്രശരീരത്തിന്റെ വലതുപക്ഷവൽക്കരണത്തിലേക്കും ഹിന്ദുത്വത്തിന്റെ സമഗ്രാധിപത്യത്തിലേക്കും കൂപ്പുകുത്തുന്ന സമകാലീന ഇന്ത്യയിൽ സമൂഹ്യനീതിയെ മുൻനിർത്തിയുള്ള ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഇടപെടലുകൾ നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ ദൃശ്യതയുടെ രാഷ്ട്രീയമെന്നത് അരികുവൽകൃത ന്യൂനപക്ഷങ്ങളുടെ വിമോചനത്തിന്റെ വഴിയിൽ പ്രഥമസമരഘട്ടമാണ്. ഭൂരിപക്ഷ ധാർമ്മികതയുടെ കാഴ്ച്ചാശീലങ്ങളേയും അവ ജന്മംകൊടുക്കുന്ന സാമൂഹ്യ സങ്കൽപ്പങ്ങളെയും കുറുകെ മുറിക്കുന്ന ഈ സമരസന്ദർഭത്തിലാണ് ട്രാൻസ്ജെന്റർ വിസിബിലിറ്റിയെ ആഘോഷിക്കുന്ന ആഗോളദിനത്തെയും സ്ഥാനപ്പെടുത്താവുന്നത്.

യാഥാർത്ഥ്യത്തിനു വിരുദ്ധമായതും അപമാനവീകരിക്കുന്നതുമായ മുഖ്യധാരയിലെ മുൻവിധികളാണ് ട്രാൻസ് മനുഷ്യരോടുള്ള വിദ്വേഷത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. മനോരോഗം/ ലൈംഗീക വൈകൃതം/ പ്രകൃതിവിരുദ്ധത/ പരപീഡനത്വര/ അസ്വാഭാവികമായ ലൈംഗീകാസക്തി എന്നിങ്ങനെ നീളുന്നതാണ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള പൊതുബോധ മുൻവിധികൾ. എന്നാൽ സ്വത്വപ്രകാശനം നടത്തി ഭൂരിപക്ഷസമുദായത്തിന്റെ കാഴ്ചയിലേക്ക് ഇറങ്ങി വരികയും അനവധിയായ വിദ്യാഭ്യാസ-തൊഴിൽ മണ്ഡലങ്ങളിലും രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും മികവിന്റെ അടയാളങ്ങൾ കുറിക്കുകയും ചെയ്യുന്ന ട്രാൻസ് മനുഷ്യർ, ജീവിതത്തിന്റെ സാധ്യതകളെ ആൺ-പെൺ ദ്വന്ദ്വത്തിലേക്ക് പരിമിതപ്പെടുത്തുന്ന ഒരു വ്യവസ്ഥയെ തന്നെ നിരാകരിച്ചുകൊണ്ട്, ഒരു പുത്തൻ മാനവിക ഇടം കാഴ്ചയുടെ വെട്ടത്തിൽ സ്ഥാപിക്കുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ്ജെന്റർ കവി വിജയരാജമല്ലികയും രാജ്യത്തെ ആദ്യ ട്രാൻസ്മാൻ പൈലറ്റ് ആദം ഹാരിയുമെല്ലാം സ്വന്തം നേട്ടങ്ങളിലൂടെ വികസിപ്പിക്കുന്നത് ഈയിടത്തിന്റെ അതിരുകളെയാണ്. മാറുന്ന കാഴ്ചകൾക്ക് മുന്നിൽ ദുർബലപ്പെടുന്നത് പൊള്ളയായ മുൻവിധികളുടെ കൈമാറ്റവും.

ട്രാൻസ്ജെന്റർ മനുഷ്യരുടെ സാമൂഹ്യജീവിതം പുരോഗതിയുടെ പടവുകൾ കയറുമ്പോഴും വിദ്വേഷപ്രചരണത്തിന്റെ മതമൗലികവാദ, വലതുപക്ഷ ഉറവിടങ്ങൾ സജീവമാണ്. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ വിഷലിപ്തമായ ഇത്തരം ഉദ്യമങ്ങൾക്ക് നൽകുന്ന പുതുമാനം ദീർഘഭാവിയിൽ വരുത്തിയേക്കാവുന്ന ആഘാതങ്ങൾ നിസാരമായിരിക്കില്ല. ക്വിയർ മനുഷ്യരുടെ ദൃശ്യതയെ പോലും നിഗൂഡമായ ‘സാമൂഹ്യവിരുദ്ധ അജണ്ട’യെന്ന് മുദ്രകുത്തിയും, ലൈംഗീക രോഗവാഹകരായി പൈശാചികവൽകരിച്ചും അനാവശ്യഭീതി പ്രചരിപ്പിക്കുകയാണ് ഇത്തരം ശ്രമങ്ങളിൽ മുഖ്യം. TERF (Trans-exclusionary Radical Feminism) Activism ആയും മറ്റുപല നവ കൺസർവേറ്റിവ് മുന്നേറ്റങ്ങളായും പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ പ്രയോഗരൂപം കൈവരിക്കുന്ന Far Right Anti-Gender Propaganda തന്നെയാണ് ‘ഇവിടെയും’ പ്രസ്തുതവിഷയത്തിൽ മത/നാസ്തിക വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര ഉറവിടം എന്നത് അവയുടെ അനന്തരഫലങ്ങളിൽ സമാനതയായും പ്രത്യക്ഷപ്പെടുന്നു.

ലിംഗ-ലൈംഗിക അധീശത്വത്തിന്റെ, ജാതി-വർഗ്ഗ വിഭജനത്തിന്റെ, മത-വംശ ദേശീയതയുടെ ഈ കെട്ട കാലത്തെ മറികടക്കുകയെന്നത് ഒട്ടുമേ എളുപ്പമല്ല, ആശയപരമോ സംഘടിതമോ ആയ സമരമല്ലാതെ മറ്റൊരു കുറുക്കുവഴിയും ജനാധിപത്യത്തിലേക്കില്ല. അതിജീവനത്തിനായുള്ള നീണ്ട സമരചരിത്രം ലോകമെമ്പാടുമുള്ള ട്രാൻസ് മനുഷ്യർക്ക് പറയുവാനുണ്ട്, അതുകേൾക്കാൻ കാതുകളും ഉറ്റുനോക്കാൻ കണ്ണുകളും ഈ സമൂഹത്തിനുണ്ടെങ്കിൽ അരികുകളിലേക്ക് അവയെ സശ്രദ്ധം ചേർത്തുവെക്കുക. അവിടെ കൂർത്ത മുനയുള്ള ഒരു കാഴ്ചയായി ഈ അന്താരാഷ്ട്ര ട്രാൻസ്‌ജെന്റർ ദൃശ്യതാദിനവും ഓർത്തുവെക്കുക.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...