കവിത
സുനിത.പി.എം
നിലാവ് നനച്ചിട്ട
വഴിയിലൂടെ
വിരലുകൾ കോർത്ത്
വെറുതെ നടക്കും
തണുത്ത കാറ്റേറ്റ്
കടൽക്കരയോളം!
അവിടമാകെ
പ്രണയത്തിൽ കുതിർന്ന്..
ആരേയും സ്പർശിക്കാതെ
കാറ്റു നമ്മെ തഴുകും
ദൈവം തൊടുംപോലെ!
ആകാശമപ്പോൾ,
വിരൽ നീട്ടി
അങ്ങ്
സ്വർഗ്ഗമെന്ന്
കടൽക്കരയെ ചൂണ്ടും!
അവിടമാകെ
ദൈവത്തിന്റെ മണം പരക്കും!
ഹൃദയങ്ങളിൽ
ആവോളം നിറയുംവരെ
നാമവിടെ
വെറുതെയിരിക്കും.
നമ്മുടെ നിഴലാന
വസന്ത കൈ വിടർത്തും!
ഭൂമിയിലെ
ഏറ്റവും സന്തോഷമുള്ള
രണ്ടാത്മാക്കളായി
എല്ലാക്കാലത്തേക്കുമായി,
മുഴുപ്രണയികൾക്കായി,
ദൈവത്തിന്റെ ഭാഷയിലേക്ക്
നമ്മെ മൊഴി മാറ്റും!
കടലിന്നഗാധതയിൽ
ഒരഭൗമ സംഗീതം പടരും!
സകല...
കവിത
കല സജീവൻ
കയ്യിൽ ഒരു പൂങ്കുലയുമായാണ്
ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്.
അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന്
പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു.
മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ.
കുഞ്ഞു ഞാവൽപഴം വെച്ച്
അലങ്കരിച്ച് പോലുള്ള മുലകൾ
അവളെ അഹങ്കാരിയാക്കി.
പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന
പതാകകൾ ചേർത്തു...
കവിത
ലിജി
പാവമീപ്പകലിന്റെ കോമളഗാത്രം
കനൽച്ചൂടേറ്റു കിതയ്ക്കുന്നു.
കാണുമ്പോൾ പൊള്ളും കണ്ണിൽ
വറ്റിയ കണ്ണീർച്ചാലിൻ
പാടുപോൽ ഞരമ്പുകൾ നീലിച്ചു കിടക്കുന്നു.
സൂര്യനാം പതക്കത്തെ
താലിയായ് ധരിക്കുന്ന
ഭൂമിയേപ്പോലെ നീറും
മറ്റൊരു പെണ്ണാണു ഞാൻ.
നീയൊരു സ്വപ്നം പോലെ
പെയ്തു പോയെന്നാകിലും
കേവലം പുല്ലിൻ മൗന
മോഹമായ്പോലും കിളിർ
ത്തീടുവാനരുതാതെ
യീവെറും മണ്ണിൽ വെന്ത
വിത്തു പോലുറുമ്പുള്ളൂ
കാരുമ്പോൾ നോവാൻ...
കവിത
സിന്ധു . കെ.വി
ഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ
സിന്ധുവെന്നൊരു നദിയെ,
അങ്ങു തിബത്തിൽ,
നിനക്കറിയാമായിരിക്കും
ഹിമാലയമലനിരകൾക്കുമപ്പുറം
മാനസസരോവരത്തിനുമപ്പുറം,
വടക്ക് സിന്ധുവെന്നൊരു നദി –
ഹേ, ചിത്രകാരാ,
നീ കേൾക്കുന്നുണ്ടോ -
ആ നദി, ഞാൻ തന്നെയാണ്.
(നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...
കവിത
ലോപ
മൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം.
മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം.
ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം.
ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം.
നിറയും കണ്ണീരുപ്പായ് കല്ലിച്ച മുഖം താഴ്ത്തി-
തറിയിൽ നൂലെന്നപോൽ തിരിഞ്ഞേ തീരുമ്പൊഴും
ചുഴലിക്കാറ്റിൻ വന്യവേഗ വൃത്താകാരയായ്
ചുടലത്തീയീയായ്...
കവിത
കൽപ്പറ്റ നാരായണൻ
അച്ഛൻ :
മൊബൈൽ
നെഞ്ഞത്തു വെച്ചുറങ്ങുന്ന
മകളുടെ മുഖശ്ശാന്തി
എന്നെ പേടിപ്പിക്കുന്നു.
ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത
എന്റെ ബഹുകോശജീവി
ഏക കോശജീവിയായി
തന്നിൽത്തന്നെ സ്വസ്ഥയായോ?
ഏറിയ അലച്ചിലുകൾക്കുശേഷം
പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?
നിരവധി ജന്മങ്ങളിലായി
അച്ഛന് കാണാം
ഉപയോഗം കുറഞ്ഞ് കുറഞ്ഞ്
നിന്റെ കൈകാലുകൾ
ശോഷിച്ച് വരുന്നത്!
ഒരു വിരലും മിടിപ്പുമായി
നീ ചുരുങ്ങുന്നത്.
അടുത്തനാളുകളിലായി
ഞാൻ കാണുന്നു
നീ...
കവിത
ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ
സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ
ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും.
പക്ഷേ,
"ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന്
നിങ്ങളിതിൽ കാണില്ല.
എന്തെന്നാൽ
പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ്
ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന്
ആരും പറയാറില്ല.
പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല,
മറിച്ച്
മിണ്ടാത്തതുകൊണ്ട്
ഗവേഷകരുണ്ട്,
ഉണ്ടാകുന്നുമുണ്ട്
എന്നതാണ് വാസ്തവം.
ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ:
"അനുസരണയുള്ള വിദ്യാർത്ഥിനി...
കവിത
ആർഷ എസ്സ് പിള്ള
വിണ്ടു കീറിയ പാദങ്ങൾ
നിലത്തൂന്നിയാണ്
വേലി നീര് നക്കി
കുടിച്ചു തീർത്ത ഭൂമിയൊക്കെയും
അവർ നടന്നു തീർത്തത്.
നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ
ഈർക്കിലോട്ടി കിടക്കുന്നു.
കഴുത്തിലെ മാല ക്ലാവിനോട്
യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.
അവിലമ്മ മഞ്ഞ ചരട് കൊണ്ട്
വല...