Homeലേഖനങ്ങൾപ്രിയപ്പെട്ട ഗാബോ

പ്രിയപ്പെട്ട ഗാബോ

Published on

spot_imgspot_img

വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ്

 

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും ദൈനംദിന യാഥാര്‍ത്ഥ്യത്തോടു സങ്കലനംചെയ്ത മാജിക് റിയലിസം രീതിയിലാണ് താങ്കള്‍ എഴുതുന്നത്, ഉദാഹര­ണത്തിന് ഒരു പാതിരി ചോക്ലേറ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു താങ്ങുമില്ലാതെ ആകാശത്തേക്ക് ഉയരുന്നു. അതുകൊണ്ടു താങ്കളുടെ നോവലുകള്‍ക്കു നിത്യജീവിത­ത്തോടു എത്ര ബന്ധമുണ്ടെന്നു ചോദിച്ചുകൊണ്ടു നമുക്കു (ഈ കൂടിക്കാഴ്ച) ആരംഭിക്കാം.”

മാര്‍കേസ് മറുപടി നല്‍കി: “എന്റെ എല്ലാ ഗ്രന്ഥങ്ങ­ളിലുംവച്ചു ‘ഏകാന്തതയുടെ നൂറുവര്‍ഷ’ങ്ങളില്‍ ഓരോ വരിയും യാഥാര്‍ത്ഥ്യ­ത്തോടു ബന്ധപ്പെട്ടാണു തുടങ്ങുന്നത്. വായനക്കാര്‍ സത്യം നല്ലപോലെ മനസ്സിലാക്ക­ട്ടെയെന്നു കരുതി ഞാനവര്‍ക്കു വിപുലീക­രണകാചം നല്‍കുകയാണ്. ഞാനൊരു­ദാഹരണം തരട്ടെ.

എറേന്‍ഡിറ കഥയില്‍ ഉലീസസ്സ് എന്ന കഥാപാത്രം ഗ്ലാസ്സ് തൊടുന്ന സന്ദര്‍ഭങ്ങ­ളിലെല്ലാം അതിന്റെ നിറം മാറ്റുന്നുണ്ട് ഞാൻ. അതു സത്യമാകാന്‍ തരമില്ലല്ലോ. എന്നാല്‍ സ്നേഹത്തെ­ക്കുറിച്ചു വളരെയേറെ പറഞ്ഞു കഴിഞ്ഞ­തുകൊണ്ട് ഈ ബാലന്‍ സ്നേഹത്തില്‍ പെട്ടിരിക്കുക­യാണെന്നു തെളിയിക്കാന്‍ എനിക്കു നൂതനമായ ആവിഷ്കാരരീതി കണ്ടുപിടിക്കേ­ണ്ടിയിരുന്നു. അതിനാല്‍ ഗ്ലാസ്സിന്റെ നിറങ്ങള്‍ ഞാന്‍ മാറ്റിക്കൊ­ണ്ടിരുന്നു. കൂടാതെ അവന്റെ അമ്മയെക്കൊണ്ടു ഇങ്ങനെ പറയിക്കുകയും ചെയ്തു “സ്നേഹം കൊണ്ടു മാത്രമാണ് അവ സംഭവിക്കുന്നത് ” സ്നേഹത്തെക്കുറിച്ചു മുൻപ് എപ്പോഴും പറഞ്ഞിട്ടുള്ള­തിനെത്തന്നെ വേറൊരു­വിധത്തില്‍ പറയുന്നതാണ് എന്റെ മാര്‍ഗ്ഗം; അതെങ്ങനെ ജീവിതത്തെ തകിടം മറിക്കുന്നുവെന്ന്, അതെങ്ങനെ എല്ലാറ്റിനെയും തകിടം മറിക്കുന്നുവെന്ന്.”

കൂടിക്കാഴ്ച നടത്തിയ സ്ത്രീ വീണ്ടും ചോദിക്കുകയായി: “കഴിഞ്ഞ ഇരുപതു വര്‍ഷമായി ലാറ്റിനമേരിക്ക­യില്‍നിന്നു് മാജിക് റിയലിസ്റ്റ് നോവലുകളുടെ സ്ഫോടനം ഞങ്ങള്‍ കാണുകയാണ്. സത്യവും അതിസത്യവും അനിയന്ത്രി­തമായി കൂട്ടിക്കലര്‍ത്തുന്ന ഇതില്‍ പ്രവര്‍ത്തിക്കാന്‍ ലാറ്റിന്‍ ലോകത്തു എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു­ന്നതെന്താണ്?”

മാര്‍കേസ് മറുപടി പറഞ്ഞു: “ലാറ്റിനമേരിക്കന്‍ പരിതഃസ്ഥി­തികള്‍ അത്യത്ഭുതകര­മാണെന്നതു സ്പഷ്ടം. വിശേഷിച്ചും കരിബിയന്‍. കൊളമ്പിയയുടെ കരിബിയന്‍ ഭാഗത്തുനിന്നാണ് ഞാന്‍ വരുന്നത്. അത് വിചിത്രമായ സ്ഥലമാണ്. പര്‍വ്വതപ്ര­ദേശമായ അന്‍ഡീയന്‍ പ്രദേശത്തു നിന്നു അതു തികച്ചും വിഭിന്നമാണ്. കൊളമ്പിയന്‍ ചരിത്രത്തിലെ അധിനിവേശ കാലയളവില്‍ മാന്യരായി സ്വയം കരുതിയ­വരെല്ലാം ഉള്‍നാട്ടിലേക്ക് — ബോഗോറ്റാ­യിലേക്കു — പോയി. കടൽത്തീരത്ത് അവശേഷിക്കുന്നത് കൊള്ളക്കാര്‍ മാത്രം — നല്ല അര്‍ത്ഥത്തില്‍ കൊള്ളക്കാര്‍. പിന്നെ നര്‍ത്തകരും സാഹസികരും ഉല്ലാസമാര്‍ന്നവരും. സമുദ്രതീര­ത്തുള്ളവര്‍ കടല്‍ക്കൊള്ള­ക്കാരുടെയും കള്ളക്കടത്തു­കാരുടെയും പിന്‍തുടര്‍ച്ചക്കാ­രായിരുന്നു. കറുത്ത അടിമകളുടെ കലർപ്പുമുണ്ട്. ഇങ്ങനെയൊരു പരിതഃസ്ഥി­തിയില്‍ വളര്‍ന്നു­വരികയെന്നു പറഞ്ഞാല്‍ കവിതയെ­ക്കുറിച്ച് വിചിത്രത­രങ്ങളായ വിഭവകേ­ന്ദ്രങ്ങള്‍ ഉണ്ടാവുകയെ­ന്നാണര്‍ത്ഥം. കൂടാതെ കരിബിയനില്‍ എന്തു വിശ്വസിക്കുവാനും ഞങ്ങള്‍ക്കു കഴിയുമായിരുന്നു. കാരണം വിഭിന്നങ്ങളായ എല്ലാ സംസ്കാര­ങ്ങളുടെയും സ്വാധീനശക്തി ഞങ്ങളിലു­ണ്ടായിരുന്നു എന്നതാണ്. അവയോടു കത്തോലിക്കാ മതവും തദ്ദേശവിശ്വാസങ്ങളും കലര്‍ന്നിരുന്നു എന്നതും, പ്രത്യക്ഷ­സത്യത്തിനു അപ്പുറത്തു നോക്കുവാനുള്ള ഹൃദയ­വിശാലത അതു ഞങ്ങള്‍ക്കു തന്നുവെന്നാണ് എന്റെ വിചാരം.

ആരകാറ്റ­ക്കയിലെ ഒരു കരിബിയന്‍ ഗ്രാമത്തില്‍ വളര്‍ന്നുവന്ന ശിശുവെന്ന നിലയില്‍ കസേരകളെ നോട്ടംകൊ­ണ്ടുമാത്രം ചലനം കൊള്ളിക്കുന്ന ആളുകളുടെ അത്ഭുതകരങ്ങളായ കഥകള്‍ ഞാന്‍ കേള്‍ക്കു­കയുണ്ടായി. പശുക്കളുടെ രോഗങ്ങള്‍ ഭേദമാക്കാനായി അവയുടെ മുന്‍പില്‍നിന്നു വിരകളെ ഇല്ലാതാക്കുന്ന ഒരാളുണ്ടാ­യിരുന്നു ആരകാറ്റക്കയില്‍. അയാള്‍ പശുവിന്റെ മുന്‍പില്‍ നില്ക്കും. വിരകള്‍ പശുവിന്റെ തലയിലൂടെ പുറത്തുവരാന്‍ തുടങ്ങും. ഞാനതു ഒരിക്കല്‍ കണ്ട് എന്നതു സത്യമാണ്.

സ്ത്രീ വീണ്ടും ചോദിച്ചു: “താങ്കള്‍ എങ്ങനെയാണ് ഇതിനു സമാധാനം നല്‍കുന്നത്. മാര്‍കേസിന്റെ മറുപടി: “ഹാ, എനിക്കതിനു സമാധാനം നല്കാന്‍ കഴിയുമെങ്കില്‍ ഇത് ഞാന്‍ ഭവതിയോടു പറയുമായി­രുന്നില്ല. ശിശുവായിരുന്ന കാലത്ത് അതെനിക്ക് അത്ഭുത­കരമായി തോന്നി. ഇന്നും അത് അത്ഭുത­പ്പെടുത്തുന്നു.”

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...