Homeചിത്രകലവെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും

വെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും

Published on

spot_imgspot_img

പാലക്കാട്: കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 16ന് കലാമണ്ഡലം വെണ്മണി ഹരിദാസിന്റെ 13-ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടത്തുന്നു. വെണ്മണി ഹരിദാസ് അനുസ്മരണ സമിതിയുടെയും കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥകളിപ്പദക്കച്ചേരി, സ്മൃതിഭാഷണം, പുരസ്‌കാരസമര്‍പ്പണം, ഡോക്യുമെന്ററി പ്രദര്‍ശനം, കഥകളി എന്നിവയോടെയാണ് അനുസ്മരണം. വൈകീട്ട് മൂന്ന് മണിയോടെ വെണ്മണി ഹരിദാസന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചുകൊണ്ടാണ് തുടക്കം.

വെണ്മണി ഹരിദാസ് 1946 സെപ്റ്റംബര്‍ 16ന് ആലുവായിലെ വെണ്മണി മനയില്‍ ജനിച്ചു. അച്ഛന്‍ വെണ്മണി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ തൃശ്ശൂര്‍ കൈപ്പറമ്പ് കുറൂര്‍ ദേവസേന അന്തര്‍ജ്ജനം. തൊട്ടടുത്തുള്ള അകവൂര്‍ മനയില്‍ കഥകളി കണ്ട് അദ്ദേഹത്തിനു കഥകളിയില്‍ കമ്പം ജനിച്ചു. മുണ്ടക്കല്‍ ശങ്കര വാര്യരുടെ അടുത്ത് നിന്ന് കഥകളി സംഗീതം ആദ്യപാഠങ്ങള്‍ പഠിച്ചു. 1960 ഹരിദാസ് കലാമണ്ഡലത്തില്‍ ചേര്‍ന്നു. നീലകണ്ഠന്‍ നമ്പീശന്‍, ശിവരാമന്‍ നായര്‍ എന്നിവരായിരുന്നു ഹരിദാസിന്റെ ഗുരുനാഥന്മാര്‍. പിന്നീട് കലാമണ്ഡലം ഗംഗാധരന്‍ കലാമണ്ഡലത്തില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഹരിദാസ് അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായി. ശങ്കരന്‍ എംബ്രാന്തിരി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം ഹൈദരാലി എന്നിവര്‍ അദ്ദേഹത്തിന്റെ തൊട്ടുമുന്‍പായി കലാമണ്ഡലത്തില്‍ സംഗീതം അഭ്യസിച്ചവരാണ്. സംഗീതപഠനം കഴിഞ്ഞ ഹരിദാസ് 1968ല്‍ ദര്‍പ്പണ (അഹമ്മദാബാദ്) യില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. ഹിന്ദുസ്റ്റാന്‍ സംഗീതത്തില്‍ അറിവ് നേടാന്‍ ഈ കാലം ഹരിദാസിനെ സഹായിച്ചു. 1978ല്‍ തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. കരള്‍ രോഗബാധിതനായി അദ്ദേഹം 2005 സെപ്റ്റംബര്‍ 17ന് തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സ്വം, വാനപ്രസ്ഥം എന്നീ രണ്ട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍.പി വിജയകൃഷ്ണന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ‘ഭാവഗായകന്‍’ എന്നപേരില്‍ എഴുതി റെയ്ന്‍ബോ ബുക്ക്‌സ് ചെങ്ങന്നൂര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ചിത്തരഞ്ജിനി റിമംബറിങ്ങ് ദ മാസ്‌റ്റ്രോ’ ഹരിദാസിനെ കുറിച്ച് ഒരു ഡോക്യുമെന്ററി സെന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീ സുനില്‍ ഗോപാലകൃഷ്ണനും രതീഷ് രാമചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...